നേർച്ചപ്പെട്ടിയാണ് സാറെ ഇവന്റെ മെയിൻ; ച്യൂയിംഗവും കമ്പിവടിയും ഉപയോഗിച്ച് മോഷ്ടിക്കുന്ന കള്ളൻ കുടുങ്ങി
വഴക്കമുള്ള ചെറിയ കമ്പിക്കഷണത്തിൽ ച്യൂയിംഗം തേച്ചുപിടിപ്പിച്ച ശേഷം നേർച്ചപ്പെട്ടിക്കുള്ളിൽ കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതി

Arrest
- News18 Malayalam
- Last Updated: December 3, 2020, 8:59 PM IST
കോട്ടയം: ച്യുയിംഗവും കമ്പിവടിയും ഉപയോഗിച്ച് നേർച്ചപ്പെട്ടിയിൽ നിന്ന് പണം കവരുന്ന മോഷ്ടാവ് പിടിയിൽ. വിളക്കുമാടം സ്വദേശി ജോസഫിനെയാണ് (ജോഷി- 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ച്യുയിംഗവും കമ്പിവടിയും ഉണ്ടെങ്കിൽ ഏതു നേർച്ചപ്പെട്ടിയിൽനിന്നും ജോസഫ് പണം കവരും.
കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോഷി. തയ്യാറാക്കിയ ഭക്ഷണം വിവിധ സ്ഥളങ്ങളിൽ എത്തിക്കുന്നത് ഇയാളാണ്. ഈ സമയത്ത് പോകുന്ന സ്ഥലങ്ങളിലെ നേർച്ചപ്പെട്ടി നോക്കിവെക്കുകയും, രാത്രി വന്നു മോഷ്ടിക്കുകയും ചെയ്യുന്നതാണ് ജോഷിയുടെ രീതി. ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിൽ വിവിധ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നിരവധി നേർച്ചപ്പെട്ടികളിൽനിന്ന് ഇയാൾ പണം കവർന്നിട്ടുണ്ട്. Also Read- ഗർഭിണിയായ പശുവിനെ മോഷ്ടിച്ചു ഇറച്ചിയാക്കി വിറ്റ അഞ്ചുപേർ അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ
തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോഷി അറസ്റ്റിലായത്. ദിവസങ്ങൾക്കു മുന്‍പ് ഇവിടെ കേറ്ററിംഗ് ജോലിക്ക് എത്തിയ ജോഷി പിന്നീട് ഇവിടെയെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വഴക്കമുള്ള ചെറിയ കമ്പിക്കഷണത്തിൽ ച്യൂയിംഗം തേച്ചുപിടിപ്പിച്ച ശേഷം നേർച്ചപ്പെട്ടിക്കുള്ളിൽ കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസ് പറഞ്ഞു. മോഷണത്തിനുപയോഗിക്കുന്ന ടെലിഫോണ്‍ കേബിൾ പ്രതിയിൽനിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ എം.എച്ച്. അനുരാജ്, ഷാബുമോൻ ജോസഫ്, ഷാജിദീൻ റാവുത്തർ, അരുണ്‍ ചന്ദ്, കെ.ആർ. ജിനു, കിരണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോഷി. തയ്യാറാക്കിയ ഭക്ഷണം വിവിധ സ്ഥളങ്ങളിൽ എത്തിക്കുന്നത് ഇയാളാണ്. ഈ സമയത്ത് പോകുന്ന സ്ഥലങ്ങളിലെ നേർച്ചപ്പെട്ടി നോക്കിവെക്കുകയും, രാത്രി വന്നു മോഷ്ടിക്കുകയും ചെയ്യുന്നതാണ് ജോഷിയുടെ രീതി. ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിൽ വിവിധ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നിരവധി നേർച്ചപ്പെട്ടികളിൽനിന്ന് ഇയാൾ പണം കവർന്നിട്ടുണ്ട്.
തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോഷി അറസ്റ്റിലായത്. ദിവസങ്ങൾക്കു മുന്‍പ് ഇവിടെ കേറ്ററിംഗ് ജോലിക്ക് എത്തിയ ജോഷി പിന്നീട് ഇവിടെയെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വഴക്കമുള്ള ചെറിയ കമ്പിക്കഷണത്തിൽ ച്യൂയിംഗം തേച്ചുപിടിപ്പിച്ച ശേഷം നേർച്ചപ്പെട്ടിക്കുള്ളിൽ കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസ് പറഞ്ഞു. മോഷണത്തിനുപയോഗിക്കുന്ന ടെലിഫോണ്‍ കേബിൾ പ്രതിയിൽനിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ എം.എച്ച്. അനുരാജ്, ഷാബുമോൻ ജോസഫ്, ഷാജിദീൻ റാവുത്തർ, അരുണ്‍ ചന്ദ്, കെ.ആർ. ജിനു, കിരണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.