സുള്ള്യ: ദക്ഷിണ കന്നഡയിൽ പത്ത് ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങൾ. ഇവയെല്ലാം പ്രതികാര കൊലകളാണെന്നാണ് സൂചന. കാസർഗോഡ് സ്വദേശി മഷൂദ്, സുള്ള്യയിലെ പ്രവീൺ, സൂരത്ത്ക്കല്ലിലെ ഫാസിൽ എന്നിവരാണ് കൊല്ലപെട്ടത്. മഷൂദിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്.
സംഘർഷ സാധ്യത മുൻ നിർത്തി കർണാടകയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡയിൽ രാത്രികാല കർഫ്യു നിലവിൽ വന്നു. അതിർത്തി കടന്നെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചതിനു ശേഷമാണ് കടത്തി വിടുന്നത്. മംഗളൂരു നഗരം പൂർണ്ണമായും പോലീസ് വലയത്തിലാണ്. സംഘർഷത്തിന് അയവ് വരുത്താൻ സർവ്വകക്ഷി സമാധാനയോഗവും ചേർന്നിട്ടുണ്ട്.
Also Read-
മംഗളൂരു ഫാസിൽ കൊലക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; നിരോധനാജ്ഞ പ്രഖ്യാപിച്ചുജൂലൈ 21 നാണ് കാസർഗോഡ് മെഗ്രാൽ പുത്തൂർ സ്വദേശി മഷൂദ് സുള്ള്യയിലെ ബെല്ലാരയക്ക് സമീപം കൊല്ലപെട്ടത്. ഇതിനു തൊട്ടു പിന്നാലെയാണ് ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൃത്യം നടത്തിയത്.
Also Read-
ഫാസിൽ വധക്കേസിൽ 10 പേർ കസ്റ്റഡിയിൽ; കേരള-കർണാടക അതിർത്തിയിൽ അതീവ ജാഗ്രതപ്രവീണിന്റെ കൊലപാതകം നടന്നു രണ്ടാം ദിവസമാണ് സൂറത്ത്കല്ലിലെ ഫാസിൽ അക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്.
ഇയാൾക്ക് രാഷ്ട്രീയ സംഘടനയിൽ അംഗത്വമോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
പ്രവീൺ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് ആണ് പ്രതിക്കൂട്ടിലെങ്കിൽ ഫാസിലിന്റെ കൊലപാതകത്തിൽ ബജ്രംഗ് ദൾ പ്രവർത്തകരാണ് ആരോപണവിധേയർ. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ പോലീസ് നിയന്ത്രണവും ശക്തമാക്കി.
ദക്ഷിണ കന്നഡ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രാത്രികാല കർഫ്യൂ
ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടാനും നിർദ്ദേശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.