HOME /NEWS /Crime / അധ്യാപികയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി; ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ തട്ടിക്കൊണ്ടു പോയി

അധ്യാപികയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി; ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ തട്ടിക്കൊണ്ടു പോയി

മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ചതിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ചതിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ചതിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

  • Share this:

    ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍ പൂരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ പീഡിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ കേസ്. പരാതി നൽകിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ  വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം  നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

    2 മാസം മുന്‍പ് സ്‌കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് മകളെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ചതിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

    തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ 26 നാണ് അധ്യാപിക സംഭവം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതി നല്‍കിയതിനു പിന്നാലെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതിനു പിന്നാലെ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

    First published:

    Tags: Abduction case, Rape case, Uttar Pradesh