എസ്.യുവി കാറിനുള്ളിൽ ലൈംഗികപീഡനം നടക്കുമോ? ആർടിഒയോട് റിപ്പോർട്ട് തേടി പൊലീസ്
എസ്.യുവി കാറിനുള്ളിൽ ലൈംഗികപീഡനം നടക്കുമോ? ആർടിഒയോട് റിപ്പോർട്ട് തേടി പൊലീസ്
വാഹനം നിശ്ചലമായിരിക്കുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ഇര എന്തുകൊണ്ടാണ് വാതിൽ തുറന്ന് രക്ഷപ്പെടാതിരുന്നത് എന്നതിനെക്കുറിച്ച് പ്രതിഭാഗം ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.
സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിനുള്ളിൽ (എസ്യുവി) ലൈംഗിക പീഡനം സംഭവിക്കാൻ മതിയായ ഇടമുണ്ടോ? ഇക്കാര്യം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആർ ടി ഒയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ച്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വഡോദരയിലെ റോഡ് ട്രാൻസ്പോർട്ട് ഓഫീസ് അധികൃതർക്കാണ് ജില്ലാ പോലീസിന്റെ ലോക്കൽ ക്രൈംബ്രാഞ്ചിൽ നിന്ന് ഇതു സംബന്ധിച്ച അഭ്യർഥന ലഭിച്ചത്.
ബലാത്സംഗക്കേസിൽ അന്വേഷണം നടത്തിയ ലോക്കൽ ക്രൈം ബ്രാഞ്ച് ആർടിഒയോട് കുറ്റകൃത്യം നടന്നതിന് കണ്ടുകെട്ടിയ എസ്യുവി കാർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. മുൻ സീറ്റ് പിന്നിലേക്ക് തള്ളിയിട്ട ശേഷം വാഹനത്തിനുള്ളിൽ ലൈംഗിക പീഡനം നടക്കാൻ മതിയായ ഇടമുണ്ടോയെന്നാണ് പൊലീസിന് അറിയേണ്ടത്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വാഹനത്തിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം എത്രത്തോളം ശക്തമാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ട് തേടി.
എന്നാൽ പൊലീസിന്റെ അഭ്യർത്ഥനയിൽ വഡോദര ആർടിഒയിലെ ഉദ്യോഗസ്ഥരെ ശരിക്കും വെട്ടിലാക്കി. ഇത്തരമൊരു കാരണത്താൽ അവർക്ക് ആദ്യമായി ഒരു വാഹനം പരിശോധിക്കേണ്ടിവന്നു. ടൊയോട്ട ഫോർച്യൂണർ മോഡൽ വാഹനത്തിലാണ് കുറ്റകൃത്യം നടന്നത്. മുൻ മുനിസിപ്പാലിറ്റി കൗൺസിലറും കാർഷിക ഉൽപന്ന വിപണി കോർപ്പറേഷന്റെ (എപിഎംസി) മുൻ ഡയറക്ടറുമായ ഭാവേഷ് പട്ടേലിന്റേതാണ് കുറ്റകൃത്യം നടന്ന കാർ. പട്ടേലിനെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉയർന്നത്.
റോഡ് അപകടങ്ങളിൽ ഉൾപ്പെട്ട കാറുകൾ പരിശോധിച്ചതിന് ശേഷം ആർടിഒ സർട്ടിഫിക്കറ്റുകൾ നൽകാറുണ്ട്, അവിടെ റോഡിൽ ഓടാനുള്ള വാഹനത്തിന്റെ യോഗ്യത, ബ്രേക്കിംഗ് സംവിധാനം, വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഉടമകളെ കണ്ടെത്തുക, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി ആർ ടി ഒ പോലീസിനെ സഹായിക്കാറുണ്ട്. സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിനായി സാങ്കേതിക സർട്ടിഫിക്കറ്റും സീറ്റുകൾ പിന്നോട്ട് തള്ളിക്കൊണ്ട് സൃഷ്ടിക്കാൻ കഴിയുന്ന ലെഗ് സ്പെയ്സും പോലീസ് ആവശ്യപ്പെടുന്നത് ഇതാദ്യമാണ് - മറ്റ് ക്രിമിനൽ കേസുകളിൽ ഇവ സാധാരണയായി ആവശ്യമില്ല. അതേസമയം ഇതുസംബന്ധിച്ച് ആർടിഒക്ക് ഗണിതശാസ്ത്ര റിപ്പോർട്ട് മാത്രമേ നൽകാൻ കഴിയൂ. പൊലീസ് നിഷ്കർഷിക്കുന്ന കുറ്റകൃത്യം നടന്നത് ഇത്രയധികം സ്ഥലത്താണോ അല്ലയോ എന്ന് ആർ ടി ഒയ്ക്ക് പറയാൻ കഴിയില്ല. ഇത് തെളിയിക്കേണ്ടത് പോലീസിനാണ്, ”പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആർടിഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, പരാതിക്കാരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേസ് സ്ഥിരീകരിക്കുന്നതിന് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് എൽസിബി ഉദ്യോഗസ്ഥർ പറഞ്ഞു. “ഞങ്ങൾ ആർടിഒയ്ക്ക് കത്തെഴുതിയത്, വാഹനത്തിൽ സാങ്കേതിക സർട്ടിഫിക്കറ്റും വിദഗ്ദ്ധാഭിപ്രായവും ലഭിക്കുന്നതിനാണ്. അത്തരം കുറ്റകൃത്യങ്ങൾ വാഹനത്തിൽ സംഭവിച്ചിരിക്കാമെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം,” എൽസിബി പോലീസ് ഇൻസ്പെക്ടർ ദിവാൻസിങ് വാല പറഞ്ഞു.
കുറ്റകൃത്യം നടത്താൻ ലഭ്യമായ സ്ഥലത്തെക്കുറിച്ച് ആർടിഒ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾക്ക് അനുയോജ്യമായ രീതിയിൽ എൽസിബി സ്ത്രീക്കും പ്രതികൾക്കും "ഉയര പരിശോധന" നടത്തിയെന്ന് ദിവാൻസിങ്, വാല പറഞ്ഞു. സെൻട്രൽ ലോക്കിംഗ് സംവിധാനത്തെക്കുറിച്ച് അവർ ചോദിച്ചതായും അദ്ദേഹം പറഞ്ഞു. വാഹനം നിശ്ചലമായിരിക്കുമ്പോൾ ഇര എന്തുകൊണ്ടാണ് വാതിൽ തുറന്ന് രക്ഷപ്പെടാതിരുന്നത് എന്നതിനെക്കുറിച്ച് പ്രതിഭാഗം ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്. അതിനാലാണ് സെൻട്രൽ ലോക്കിങ് സിസ്റ്റത്തെക്കുറിച്ചും പൊലീസ് ആർ ടി ഒയോട് ആരായുന്നത്.
ഏപ്രിൽ 26, 27 തീയതികളിലാണ് ബലാത്സംഗം നടന്നത്. ഏപ്രിൽ 30 ന് ഇര പോലീസിന് പരാതി നൽകി. പ്രതിയെ മെയ് 2 ന് രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പട്ടേലിനെ ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പട്ടേൽ ഒരു പ്രാദേശിക നേതാവാണ്. ഇയാൾക്കെതിരെ മറ്റ് 18 കേസുകളുണ്ട്. അതിനാൽ, അദ്ദേഹത്തിനെതിരെ ഒരു “ശക്തമായ തെളിവുകളോടെയുള്ള കേസ്” ആണ് പൊലീസിന്റെ ലക്ഷ്യം. “പരാതിക്കാരിയുടെ വാദഗതികളെ പിന്തുണയ്ക്കുന്നതിന് നിർണായകമായ രണ്ട് വശങ്ങൾക്കായി ഞങ്ങൾ അവരോട് (ആർടിഒ) പ്രത്യേകമായി ആവശ്യപ്പെടുന്നു. ഒന്ന് പ്രവർത്തിക്കാൻ കഴിയുന്ന സെൻട്രൽ ലോക്കിംഗ് സംവിധാനമാണ് ഡ്രൈവറുടെ വശത്തുള്ളത് എന്നറിയണം. രണ്ടാമത്തേത് മുൻ സീറ്റിലെ പുഷ്ബാക്ക് ആണോയെന്നും, എത്രത്തോളം പിന്നിലേക്ക് മടക്കാൻ കഴിയുമെന്നും അറിയണം. ഈ രണ്ട് വശങ്ങൾക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞാൽ, വിചാരണയിലെ വാദങ്ങൾക്കിടെ ഞങ്ങൾക്ക് ഫലപ്രദമായി കേസ് അവതരിപ്പിത്താനാതും, "വഡോദര സൂപ്രണ്ട് പോലീസ് സുധീർ ദേശായി പത്രത്തോട് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.