അഗർത്തല: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി യുവതി. ത്രിപുര ധലൈ ജില്ലയിലെ ഒരു ഉൾപ്രദേശത്താണ് സംഭവം. സഞ്ജീത് റിയംഗ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇയാളുടെ ഭാര്യ ഭാരതി റിയംഗിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിൽ കുഴിച്ചിടുകയായിരുന്നു. തുടർന്ന് നേരെ പൊലീസ് സ്റ്റേഷനിലെത്തിയ ഭാരതി കുറ്റസമ്മതം നടത്തി കീഴടങ്ങി.പൊലീസ് സംഭവസ്ഥലത്തെത്തി സഞ്ജീതിന്‍റെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം എന്നാണ് പൊലീസ് പറയുന്നത്.
ഭാരമേറിയ വസ്തു കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഭാരതിയെ ചോദ്യം ചെയ്തു വരികയാണെന്നും എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
You may also like:11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking | തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിരഞ്ഞ് പൊലീസ് [NEWS]
സഞ്ജീത്-ഭാരതി ദമ്പതികൾക്ക് ആറു വയസുകാരിയായ ഒരു മകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.