• HOME
  • »
  • NEWS
  • »
  • crime
  • »
  • ലോറി അപകടത്തില്‍ യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ടു; പ്രതിയെ ആന്ധ്രയില്‍ നിന്ന് കണ്ടെത്തി പോലീസ്

ലോറി അപകടത്തില്‍ യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ടു; പ്രതിയെ ആന്ധ്രയില്‍ നിന്ന് കണ്ടെത്തി പോലീസ്

നിലമ്പൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്

  • Share this:

    മലപ്പുറം: നിലമ്പൂർ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തിൽ ലോറി നിർത്താതെ പോയ ഡ്രൈവറെ ആന്ധ്ര പ്രദേശില്‍ നിന്ന് പോലീസ് പിടികൂടി. ആന്ധ്ര പ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബിനെ (45) ആണ് നിലമ്പൂർ സി ഐ പി.വിഷ്ണുവും സംഘവും പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    ഈ മാസം 3 ന് പുലർച്ചെ 01.10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് അപകടത്തിൽ മരണപ്പെട്ടത്. മമ്പാട് ഭാഗത്ത് നിന്നും നിലമ്പൂർ ഭാഗത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടി ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും ചെയ്തു.

    Also Read – പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യപിച്ച് തമ്മിൽ തല്ലിയ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. അതു വഴി വന്ന ആംബുലൻസിൽ ഷിനുവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നാടുകാണി മുതൽ മഞ്ചേരിവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

    Also Read – തിരുവനന്തപുരത്ത് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ച കേസില്‍ ഡ്രൈവർ അറസ്റ്റില്‍

    ഷിനുവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ലോറി ഓണേഴ്സ് അസ്സോസിയേഷൻ്റെ സഹായത്തോടെ വാഹന ഉടമയുമായി ബന്ധപ്പെട്ട് ലോറി നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി. സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിൻദാസ് .ടി, ജിയോ ജേക്കബ്, പ്രിൻസ്, സജേഷ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

    Published by:Arun krishna
    First published: