കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയും കാമുകനെയും പൊലീസ് (Kerala Police) അറസ്റ്റ് (Arrest) ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പുത്തൂർ മാറനാട് പകുതിപ്പാറ സ്വദേശി രാധിക (34) ആണ് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ആലുവയിൽ സ്ഥിരതാമസമാക്കിയ കൊല്ലം മൈനാ4ഗപ്പള്ളി സ്വദേശി മണിലാലിന്(39) ഒപ്പമാണ് യുവത് നാടുവിട്ടത്.
ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവന്ന പൊലീസ് ആലുവയിൽ നിന്നാണ് മണിലാലിനെയും രാധികയെയും കസ്റ്റഡിയിലെടുത്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് മണിലാൽ ഏറെക്കാലമായി ഇയാൾ ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇതിനിടെയാണ് രാധികയുമായി അടുപ്പത്തിലായതും ഇരുവരും ചേർന്ന് നാടുവിട്ടത്. രാധികയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാല നീതി വകുപ്പ് പ്രകാരമാണ് രാധികയുടെയും മണിലാലിന്റെയും പേരിൽ പൊലീസ് കേസെടുത്തത്. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഐഎസ്എഎച്ച്ഒ ബി സുഭാഷ് കുമാർ, എസ് ഐ ടി ജെ ജയേഷ്, ക്രൈം എസ് ഐ ഭാസി, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ഒ പി മധു, എസ് സി പി ഒ മാരായ ഗോപകുമാർ, സജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ആലുവയിലെത്തി രാധികയെയും മണിലാലിനെയും പിടികൂടിയത്.
Arrest for sexual misbehaviour | ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ
ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. ചെന്നൈ മീനമ്പാക്കം സ്വദേശി ലക്ഷ്മണന് എന്ന ഇരുപത്തിമൂന്നുകാരനെയാണ് ദക്ഷിണ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 9ന് നുങ്കമ്പാക്കത്ത് നിന്നും താമ്പരത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ വച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയായ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം.
രാത്രി 9.40 ഓടെയാണ് യുവതി ട്രെയിനില്‍ കയറുന്നത്. ട്രെയിന്‍ പല്ലാവരം സ്റ്റേഷന് കടന്നു പോയതിന് ശേഷം പ്രതിയായ യുവാവ് ലേഡീസ് കമ്പാര്‍ട്ട്മെന്റിലെത്തി യുവതിക്ക് നേരെ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധിച്ച യുവതി തന്റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കണ്ട യുവാവ് ട്രെയിന്‍ ക്രോംമ്പേട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു.
read also- Sexual Assault | യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പിന്നാലെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
തുടര്‍ന്ന് യുവതി ദൃശ്യങ്ങടക്കം കാട്ടി സെന്റ് തോമസ് മൗണ്ട് റെയില്‍വേ പോലീസില്‍ പരാതി നല്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ക്രോംമ്പേട്ടില് നിന്ന് പിടികൂടി താമ്പരം റെയില്‍വേ പോലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമം 354-എ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലില്‍ ജോലി ചെയ്യുന്ന യുവതി ദ്യശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
എന്റെ ഐഡന്റിറ്റി കാർഡ് കണ്ടിട്ടും ഞാൻ ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിട്ടും അയാള്‍ എന്റെ മുന്നിൽ സ്വയംഭോഗം ചെയ്യുന്നത് ഞാന്‍ കാണാനിടയായി. ഒന്നാമതായി, അവൻ ഒരു ലേഡീസ് കംപാർട്ട്മെന്റിൽ കയറാൻ പാടില്ലായിരുന്നു, പിന്നെ എങ്ങനെയാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ അയാള്‍ ധൈര്യപ്പെടുന്നത്?
ഞാൻ നിലവിളിച്ചപ്പോൾ അവൻ ചാടി കംപാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങി, അവനോടൊപ്പം മറ്റ് നാലോ അഞ്ചോ പുരുഷന്മാർ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ തനിച്ചായിരുന്നെങ്കിൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു? ഈ സംഭവത്തിന് ശേഷമെങ്കിലും സർക്കാർ ഇതിനെതിരെ നടപടിയെടുക്കണം. സ്ത്രീകളുടെ കമ്പാർട്ടുമെന്റിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയോ രാത്രിയിൽ ഒരു ഗാർഡിനെ നിയോഗിക്കുകയോ വേണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇത് മറ്റ് സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകുമെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.