• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇടതു മുഖംമൂടിക്കുള്ളിലിരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് പറയാൻ ജനാധിപത്യബോധം അനുവദിക്കുന്നില്ല'; ഹരീഷ് പേരടി

'ഇടതു മുഖംമൂടിക്കുള്ളിലിരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് പറയാൻ ജനാധിപത്യബോധം അനുവദിക്കുന്നില്ല'; ഹരീഷ് പേരടി

അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ വെട്ടികൊന്ന ഈ ദിവസം തന്നെയാണ് നമ്മൾ ഇത് ചർച്ച ചെയ്യേണ്ടതെന്നും ഹരീഷ്

ഹരീഷ് പേരടി

ഹരീഷ് പേരടി

  • Share this:
    തിരുവനന്തപുരം: ഇടത്പക്ഷ മുഖമുടിക്കുള്ളിലിരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് പറയാൻ ജനാധിപത്യ ബോധം അനുവദിക്കുന്നില്ലെന്ന വിമർശനവുമായി നടൻ ഹരീഷ് പേരടി. നീപാ പശ്ചാത്തലത്തിൽ നിർമ്മിച്ച വൈറസ് എന്ന സിനിമയിൽ ഡോകടർ അനൂപ് സലീമായി മാറുകയും ആരോഗ്യ മന്ത്രിയെ പാവയായി മാറ്റുകയും മുഖ്യമന്ത്രിയെ എവിടെയും പരാമർശിക്കാതിരിക്കയും ചെയ്തെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. നീപാ എന്ന വൈറസിനെ തുടക്കത്തിലെ പിടിച്ച് കെട്ടിയ ഇടതുപക്ഷ സർക്കാറിന്റെ പ്രാധാന്യത്തെ  തുടച്ച് നീക്കിയവർ ഇടത്പക്ഷ മുഖമുടിക്കുള്ളിൽ ഇരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് പറയാൻ ജനാധിപത്യ ബോധം അനുവദിക്കുന്നില്ലെന്നാണ് ഹരീഷിന്റെ വിമർശനം.

    അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ വെട്ടികൊന്ന ഈ ദിവസം തന്നെയാണ് നമ്മൾ ഇത് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. വിദേശ ശക്തികൾക്ക് നേരെ പോരാടിയ വാരിയംകുന്നൻ എന്ന ധീരനായ പോരാളിക്ക് മറ്റൊരു രാഷ്ട്രീയമുഖം ഉണ്ടാക്കിയെടുത്താൽ അതിനെ ഒളിച്ച് കടത്തൽ എന്ന് തന്നെ പറയേണ്ടിവരുമെന്നും ഹരീഷ് പറയുന്നു.
    TRENDING:COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ [NEWS]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
    ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
    അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ വെട്ടികൊന്ന ഈ ദിവസം തന്നെയാണ് നമ്മൾ ഇത് ചർച്ച ചെയ്യേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു... നീപാ കേരളത്തിൽ വന്നതിന്റെയും യഥാർത്ഥ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ നിർമ്മിച്ച വൈറസ് എന്ന സിനിമയിൽ ഡോകടർ അനൂപ് സലീമായി മാറുകയും മതപരമായ അഭിവാദ്യങ്ങൾ രേഖപ്പെടുത്തുകയും, ആരോഗ്യ മന്ത്രിയെ ഒന്നും മിണ്ടാത്ത പാവയായി മാറ്റുകയും, സർക്കാറിന്റെ നെടും തൂണായ മുഖ്യമന്ത്രിയെ എവിടെയും പരാമർശിക്കാതിരിക്കയും അങ്ങിനെ നീപാ എന്ന വൈറസിനെ തുടക്കത്തിലെ പിടിച്ച് കെട്ടിയ ജനകിയ ഇടതുപക്ഷ സർക്കാറിന്റെ പ്രാധാന്യത്തെ ചരിത്രത്തിൽ നിന്ന് പൂർണമായും തുടച്ച് നീക്കപ്പെടുകയും ചെയ്തവർ ഒരു ഇടത്പക്ഷ മുഖമുടിക്കുള്ളിൽ ഇരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് പറയാൻ എന്റെ ജനാധിപത്യ ബോധം അനുവദിക്കുന്നില്ല.. കാരണം സിനിമ എന്ന കല നൂറ്റാണ്ടുകൾക്കപ്പുറമുള്ള തലമുറകളുടെയും റഫറൻസായി അവശേഷിക്കും..അതുകൊണ്ട്തന്നെ തിരക്കഥാകൃത്ത് തൽകാലം മാറി നിന്നാലും തിരക്കഥ അവിടെ അവശേഷിക്കുന്നുണ്ട് എന്നതും അയാൾക്ക് എപ്പോൾ വേണമെങ്കിലും തിരിച്ച് വരാനുള്ള വഴി അവിടെ തുറന്ന് കിടക്കുന്നുണ്ട് എന്നുള്ളതും ജനാധിപത്യ വിശ്വാസികളിൽ വലിയ ആശങ്കതന്നെയാണ്..വിദേശ ശക്തികൾക്ക് നേരെ പോരാടിയ വാരിയംകുന്നൻ എന്ന ധീരനായ പോരാളിക്ക് മറ്റൊരു രാഷ്ട്രീയമുഖം ഉണ്ടാക്കിയെടുത്താൽ അതിനെ ഒളിച്ച് കടത്തൽ എന്ന് തന്നെ പറയേണ്ടിവരും...മലകൾകൊണ്ട് നിറഞ്ഞ മലപ്പുറത്തെ പണ്ട് ഒരാൾ മലനാട് എന്ന് വിളിക്കുന്നത് യുക്തിക്ക് നിരക്കുന്നതാണ് ...മലയാളം ഒരു ഭാഷയെന്ന രീതിയിൽ അത്രയൊന്നും ഐക്യപ്പെടാത്ത കാലത്ത് മലയാളരാജ്യമെന്ന പേരുപോലും സാമാന്യബുദ്ധിക്ക് ദഹിക്കാത്തതാണ് ...സിനിമ നന്നായി ചെയ്യാൻ അറിയുന്ന ഒരു സംവിധായകന്റെ സൃഷ്ടിയെ ബോധപൂർവ്വം വഴിതെറ്റിക്കാൻ ആരും ശ്രമിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്...

    Published by:Aneesh Anirudhan
    First published: