ഇന്റർഫേസ് /വാർത്ത /Film / 'എന്നെ ക്രൂശിക്കുന്നതിന് കാരണം കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ ലഹരി കടത്തിയതോ അല്ല ' ജോയ് മാത്യു

'എന്നെ ക്രൂശിക്കുന്നതിന് കാരണം കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ ലഹരി കടത്തിയതോ അല്ല ' ജോയ് മാത്യു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ജോയ് മാത്യു പരാജയപ്പെട്ടിരുന്നു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ജോയ് മാത്യു പരാജയപ്പെട്ടിരുന്നു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ജോയ് മാത്യു പരാജയപ്പെട്ടിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

ഫെഫ്ക് റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ജനാധിപത്യം എന്ന് കേൾക്കുമ്പോൾ പാർട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങൾ ഞാൻ സിനിമ എഴുത്ത് തൊഴിലാളി യൂണിയൻ (ഫെഫ്ക)യിൽ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു.എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും എതിർ ശബ്ദങ്ങൾ, അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ആ അർത്ഥത്തിൽ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തതെന്നും ജോയ് മാത്യു വ്യക്തമാക്കി.

‘നാളെ ഓർമിക്കപ്പെടുക ഈ 21 വോട്ടുകളായിരിക്കും, ജോയേട്ടന് ധീരതയുടെ അഭിവാദ്യങ്ങൾ’: ഹരീഷ് പേരടി

കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണമെന്നും ജോയ് മാത്യു പറഞ്ഞു. ‘ഭൂരിപക്ഷത്തിൻ വരം നേടും ജയത്തേക്കാൾ നേരിനൊപ്പം നിന്നു തോൽക്കുന്നതാണെനിക്കിഷ്ടം’ എന്ന വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വരികള്‍ പങ്കുവെച്ചാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു പരാജയപ്പെട്ടത്. 50-21 എന്ന മികച്ച മാർജിനിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയിച്ചത്. ഒരു വോട്ട് അസാധുവായിരുന്നു.
ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് 

ജനാധിപത്യം എന്ന് കേൾക്കുമ്പോൾ പാർട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങൾ ഞാൻ സിനിമ എഴുത്ത് തൊഴിലാളി യൂണിയൻ (ഫെഫ്ക)യിൽ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു.എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും എതിർ ശബ്ദങ്ങൾ, അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണ്.

ആ അർത്ഥത്തിൽ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണം.

ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു; അതിനെ പിന്തുണയ്ക്കാൻ ആളുകളുണ്ട് എന്നതു മാത്രമാണ്. വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം.ജയപരാജയങ്ങൾ രണ്ടാമതാണ്. അതിനാൽ കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ അതിനായി നാലക്ഷരം വായിക്കൂ പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങൾക്ക് ഇത് സമർപ്പിക്കുന്നു. “ഭൂരിപക്ഷത്തിൻ വരം നേടും ജയത്തേക്കാൾ നേരിനൊപ്പം നിന്നു തോൽക്കുന്നതാണെനിക്കിഷ്ടം” – വിഷ്ണുനാരായണൻ നമ്പൂതിരി

First published:

Tags: FEFKA, Joy mathew, Joy mathew facebook post