• HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി ലിയോണി മുൻകൂർ ജാമ്യഹർജി പിൻവലിച്ചു; പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ

സണ്ണി ലിയോണി മുൻകൂർ ജാമ്യഹർജി പിൻവലിച്ചു; പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ

പെരുമ്പാവൂർ സ്വദേശി നൽകിയ പരാതിയിലായിരുന്നു സണ്ണി ലിയോണി അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

സണ്ണി ലിയോണി

സണ്ണി ലിയോണി

  • Share this:

    പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയകേസിൽ മുൻകൂർ ജാമ്യഹർജി പിൻവലിച്ച് ബോളിവുഡ് നടി സണ്ണി ലിയോണി. കേരളത്തിലും വിദേശത്തുമായി പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

    പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിലായിരുന്നു സണ്ണി ലിയോണി അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. 2019ൽ കൊച്ചിയിൽ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്നുള്ള കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നൽകിയ പരാതി.

    Also Read-B. Unnikrishnan | ‘ക്രിസ്റ്റഫർ’ തകർക്കാൻ ലക്ഷ്യമിടുന്നതാര്? മമ്മൂട്ടി ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിനെതിരെ വ്യാജപ്രചരണം

    ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവും നൽകിയ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്​ മുൻകൂർ ജാമ്യ ഹ‍ർജി നടി പിൻവലിച്ചത്. ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെ പരാതിക്കാരന്‍ തന്നെയാണ് പറ്റിച്ചത് എന്നാണ് സണ്ണി ലിയോണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ അറിയിച്ചത്. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകര്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

    പലതവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റുകയും, കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും ശേഷം തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി എന്നും ആരോപിച്ച് സണ്ണി ലിയോണി ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് പറയുന്നു.

    Also Read-‘പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിച്ചു;ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു’; ഇന്ദ്രൻസ്

    എന്നാല്‍ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളില്‍ പലതവണ തീയതി മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാര​ന്റെയും സംഘത്തി​​ന്റെയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ്​ കേസിനിടയാക്കിയതെന്ന് നടി പറയുന്നു.

    Published by:Jayesh Krishnan
    First published: