മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് മകൻ അടിച്ചുകൊലപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് നടി വീണാ കുമാർ(74). വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊല്ലപ്പെട്ടത് തൻറെ പേരിൽ മാറ്റാരോ ആണെന്നും പരാതിയിൽ പറയുന്നു.
മകൻ ബേസ്ബോൾ ബാറ്റു കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന വാർത്തയ്ക്കെതിരെ രംഗത്തെത്തിയ വീണാ കപൂറിന്റെ വീഡിയോ വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്ചു. പ്രചരിക്കുന്നത് വാർത്തയാണെന്നും വീണാ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ് എന്നാൽ അത് താനല്ലെന്നും നടി വീഡിയോയിൽ പറയുന്നു.
‘ഞാൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുകയാണ്. ഞാൻ മരിച്ചിട്ടില്ല. ഇപ്പോഴും ജീവനോടൊയുണ്ട്. മകൻ കൊലപ്പെടുത്തിയെന്ന വാർത്ത് ഞെട്ടിച്ചു. പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായി” വീണാ കപൂർ പറഞ്ഞു.
#WATCH | “If I don’t file a complaint now, it will continue to happen with others. It is mental harassment…”.
Actress Veena Kapoor reaches the Police station to file FIR against those who spread rumours of her murder by her own son. pic.twitter.com/AcBeSo1rwM
— ANI (@ANI) December 15, 2022
മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ രാത്രിയും പകലും വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് നടി പറയുന്നു. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണെന്നും അവർ പറയുന്നു.
വീണാ കപൂറിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായി എന്ന് കഴിഞ്ഞദിവസം വാർത്ത പ്രചരിച്ചിരുന്നു. വാർത്ത ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തയിൽ പറയുന്ന വീണയും മകനും വേറെ ആളുകളാണെന്നാണ് നടി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.