അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഡെലിഗേറ്റ് കാർഡ് തിരിച്ചേല്‍പ്പിച്ച് സംവിധായകന് പ്രതാപ് ജോസഫ് , സംഭവത്തെ തുടര്‍ന്ന് ഫെസ്റ്റിവലില്‍ നിന്ന് തന്റെ സിനിമ പിന്‍വലിച്ച സംവിധായിക വിധു വിന്‍സെന്റിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഇനി ഈ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന് സിനിമ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. 2017 മാർച്ചിലാണ് ആദ്യത്തെ വനിതാ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് ജനാധിപത്യ രീതിയിൽ നടത്തണമെന്ന് മാറിമാറിവന്ന തമ്പുരാക്കന്മാർക്ക് തോന്നിയിട്ടില്ലെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല.- പ്രതാപ് ജോസഫ് പറഞ്ഞു
അസംഘടിതര്‍ എന്ന തന്റെ ചലച്ചിത്രം മേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. കെകെ രമ എംഎല്‍എയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. നാല് വനിതാ പോലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read- വനിതാ ഫിലിം ഫെസ്റ്റിവലിൽ നിന്ന് വിധു വിൻസൻ്റ് സിനിമ പിൻവലിച്ചു: കുഞ്ഞിലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇതില്‍ പ്രതിഷേധിച്ചാണ് സംവിധായിക വിധു വിന്‍സെന്റ് തന്റെ സിനിമയായ വൈറൽ സെബി ഫെസ്റ്റിവലില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. മേളയിൽ നിന്ന് കുഞ്ഞിലയെ ഒഴിവാക്കിയത് ഉചിതമായില്ലെന്നും സംവിധായികയുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്ന നടപടികളാണ് അക്കാദമിയിൽ നിന്നുണ്ടായതെന്നും വിധു വിൻസെന്റ് വിമര്‍ശിച്ചു.
മേളയില്‍ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് കരുതുന്നു. പ്രതിഷേധിച്ച കുഞ്ഞിലയെ അറസ്റ്റ് ചെയ്ത് നീക്കിയത് ഫാസിസ്റ്റ് നടപടിയായേ കാണാനാകൂ എന്ന് വിധു വിന്‍സെന്റ് കുറിച്ചു.
Also Read- സിനിമ ഒഴിവാക്കിയതിനെതിരെ വനിതാ ചലച്ചിത്ര മേളയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില മസിലാമണി കസ്റ്റഡിയില്‍ ഉദ്ഘാടന വേദിയില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എ കെ.കെ രമയെ പിന്തുണച്ചുകൊണ്ടും കുഞ്ഞില മുദ്രാവാക്യം മുഴക്കിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂര്‍വം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.
സംവിധായകന് ജിയോ ബേബി അവതരിപ്പിച്ച 'ഫ്രീഡം ഫൈറ്റ്' ആന്തോളജിയിലെ സിനിമയായിരുന്നു അസംഘടിതര്‍. കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീതൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടിയുളള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രത്തിന് വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.