തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞുവീണു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ചലച്ചിത്ര അക്കാദമി നിർമിച്ച് കെ ജയകുമാർ സംവിധാനം ചെയ്ത ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
തൈക്കാട് ഗണേശത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. അദ്ദേഹത്തെ സ്റ്റേജിൽനിന്ന് കസേരയോടെ താഴെയിറക്കി, ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് രാത്രി തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
Also Read- നടന്‍ ഹരീഷ് പേങ്ങന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍
ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, പക്ഷേ, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ മോഹൻ ഇരിങ്ങാലക്കുട സ്വദേശിയാണ്. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന എന്ന നിർമിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film director, Malayalam film