നടൻ രജിനികാന്തിന് (actor Rajinikanth) ഇന്ന് 72-ാം ജന്മദിനം. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തിൽ തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ തലൈവ എന്ന വിശേഷണത്തിലേക്ക് രജനികാന്ത് ഉയർന്നു. 1975ലെ തമിഴ് ചിത്രമായ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ കമൽഹാസനൊപ്പം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര ക്രമേണ രാജ്യത്തെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. ബ്ലോക്ക്ബസ്റ്റർ സിനിമകൾ മാത്രമല്ല, സ്റ്റണ്ടും നൃത്ത വൈദഗ്ധ്യവും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരിൽ ഒരാളാക്കി മാറ്റുന്നു.
ഡിസംബർ 12 തിങ്കളാഴ്ച തലൈവർ തന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയതും വരാനിരിക്കുന്നതുമായ ചില സിനിമകളുടെ പട്ടിക ഇവിടെ കാണാം:
ജയിലർ: നെൽസൺ സംവിധാനം ചെയ്ത ജയിലർ, രജനികാന്ത്, വസന്ത് രവി, യോഗി ബാബു എന്നിവർ അഭിനയിക്കുന്ന വരാനിരിക്കുന്ന ആക്ഷൻ കോമഡി ചിത്രമാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം നടൻ ശിവ രാജ്കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്. ആക്ഷന്റെ ഇതിവൃത്തം വ്യക്തമല്ലെങ്കിലും അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററിൽ എത്തും.
Also read: Jailer Movie | ജയിലറില്‍ രജനീകാന്തിനൊപ്പം വിനായകനും; പ്രഖ്യാപനം നടത്തി സണ്‍ പിക്ചേഴ്സ്
ലാൽ സലാം: ദർബാറിന്റെ നിർമ്മാതാക്കളുമായി മെഗാസ്റ്റാർ രണ്ട് സിനിമകളുടെ കരാർ ഒപ്പിട്ടു. ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തി ആയിരിക്കും, രണ്ടാമത്തേത് രജനികാന്തിന്റെ മകൾ ഐശ്വര്യയും.
അണ്ണാത്തെ: രജനികാന്ത്, ഖുശ്ബു, നയൻതാര, മീന, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ തമിഴ് ആക്ഷൻ ചിത്രം സംവിധായകൻ ശിവയാണ് സംവിധാനം ചെയ്തത്. തന്റെ അനുജത്തി കാമുകനൊപ്പം പോയി വിവാഹം ചെയ്ത ശേഷം, അവളെ ഒരു മാഫിയയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്ന സഹോദരന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ദർബാർ: അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ദർബാറിൽ രജനികാന്ത്, നയൻതാര, സുനിൽ ഷെട്ടി, നിവേത തോമസ്, പ്രതീക് ബബ്ബർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മയക്കുമരുന്ന് കടത്തുകാരനെ പിടികൂടുന്നതിനിടയിൽ, ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് നേതാവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള രഹസ്യം വെളിപ്പെടുത്തുന്ന മുംബൈ പോലീസ് കമ്മീഷണറുടെ ജീവിതമാണ് സിനിമയിൽ. ഗുണ്ടാസംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അയാൾ നടത്തുന്ന ശ്രമമാണ് ഇതിവൃത്തം.
പേട്ട: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിൽ രജനികാന്ത്, വിജയ് സേതുപതി, മാളവിക മോഹനൻ, തൃഷ, ബോബി സിംഹ, തുടങ്ങിയവരും അണിനിരക്കുന്നു. തന്റെ ഉറ്റ സുഹൃത്തിന്റെ മകനെ കൊള്ളക്കാരിൽ നിന്ന് രക്ഷിക്കുന്നതിനിടയിൽ, ഭൂതകാലത്തിൽ മറഞ്ഞിരിക്കുന്ന ഒരു സത്യത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനായ ഹോസ്റ്റൽ വാർഡൻ കാളിയുടെ ജീവിതമാണ് സിനിമ വിവരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.