നരേന്ദ്രമോദി ജീവിത ചിത്രം 'പി.എം. നരേന്ദ്ര മോദി' നിശ്ചയിച്ചതിനും ഒരാഴ്ച മുൻപ് തിയേറ്ററുകളിലെത്തും. ഏപ്രിൽ 12 ആയിരുന്നു ആദ്യം പറഞ്ഞിരുന്ന റിലീസ് തിയ്യതി. ഇത് ഏപ്രിൽ 5ലേക്ക് മാറ്റി നേരത്തെ തിയേറ്ററുകളിലെത്തിക്കുകയാണ്. പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് റിലീസ് നേരത്തേയാക്കുന്നതെന്നാണ് നിർമ്മാതാവിന്റെ വിശദീകരണം. വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന ചിത്രം ജനുവരി മാസത്തിൽ ഗുജറാത്തിൽ ചിത്രീകരണം ആരംഭിച്ചു. അഹമ്മദാബാദിലും കച്ചിലും ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഉത്തരാഖണ്ഡിലെ ലൊക്കേഷനിലേക്ക് സംഘം മാറി. അവസാന ഭാഗങ്ങളുടെ ചിത്രീകരണം മുംബൈയിൽ ആണ്.
Also read: കൃപാവരം ആരോ തരുന്നതോ... ഹിന്ദിക്കാരൻ ഗായകനെ മലയാളം പഠിപ്പിക്കുന്ന നാദിർഷതീർത്തും സാധാരണ ജീവിത സാഹചര്യത്തിൽ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയരുകയും, 2014 ലെ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറുകയും ചെയ്ത മോദിയുടെ ജീവിത യാത്രയാണ് ചിത്രത്തിന് പ്രതിപാദ്യം. സബർമതി എക്സ്പ്രസിന്റെ കോച്ചിന് ഒരു സംഘം തീയിട്ട ഗോദ്ര ആക്രമണം ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.