ചെന്നൈ: ജാതിയുടെ പേരിൽ കുടുംബത്തിന് തിയേറ്ററിൽ പ്രേവശനം നിഷേധിച്ചവർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. ചെന്നൈയിലെ രോഹിണി തിയേറ്ററിലെ ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Also Read- ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ച തമിഴ്‌നാട്ടിലെ തിയേറ്ററിനെതിരെ സംവിധായകൻ വെട്രിമാരൻ
രോഹിണി തിയേറ്ററിൽ സിനിമ കാണാനെത്തിയ നരികുറവ വിഭാഗത്തിൽപെട്ട കുടുംബത്തിന് ടിക്കറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ സംവിധായകൻ വെട്രിമാരൻ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. സിമ്പുവിന്റെ ‘പത്തുതലൈ’ കാണാനായാണ് കുടുംബം എത്തിയത്.
டிக்கெட் இருந்தும் நாடோடிப் பழங்குடியினருக்குத் திரையரங்கத்திற்குள் அனுமதி மறுக்கப்பட்டுள்ளது. சமூகவலைதளங்களில் எதிர்ப்பு கிளம்பிய பிறகே அவர்கள் அனுமதிக்கப்பட்டுள்ளனர். இது கண்டிக்கத்தக்கது. https://t.co/k9gZaDH0IM
— Kamal Haasan (@ikamalhaasan) March 31, 2023
ആദ്യം പ്രവേശനം നിഷേധിച്ചെങ്കിലും പിന്നീട് ജീവനക്കാർ കുടുംബത്തെ തിയേറ്ററിലേക്ക് കടത്തിവിട്ടു. സംഭവത്തിൽ കേസെടുത്തെങ്കിലും നിജസ്ഥിതി അന്വേഷിച്ചതിനു ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായാണ് റിപ്പോർട്ട്.
— Rohini SilverScreens (@RohiniSilverScr) March 30, 2023
ചിത്രത്തിനു U/A സെർട്ടിഫിക്കറ്റാണെന്നും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റർ ഉടമയുടെ വിശദീകരണം. 2,6,8,10 വയസ്സുള്ള കുട്ടികളുമായാണ് കുടുംബം സിനിമ കാണാനെത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു.
വെട്രിമാരന് പുറമേ, നടൻ കമൽ ഹാസനും രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai, Cinema Theatre