ടിക് ടോക് താരം ഉണ്ണി ലാലു, സിനിമ താരം നയന എൽസ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഫോർട്ടീൻ ഡേയ്സ് ഓഫ് ലവ്' എന്ന ഷോർട്ട് ഫിലിം സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനൽ റിലീസ് ചെയ്തു.
പേര് സൂചിപ്പിക്കും പോലെ തന്നെ കോവിഡും ക്വാറന്റെയിനും ആസ്പദമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയ മുഹൂർത്തങ്ങളുടെ സാക്ഷാത്കാരമാണ് 'ഫോർട്ടീൻ ഡേയ്സ് ഓഫ് ലവ്'.
ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ജോയൽ ജോൺസ് തന്നെ ആലപിച്ച 'ഹലോ ഹലോ' എന്ന പ്രണയ ഗാനം ടിറ്റോ പി. തങ്കച്ചൻ എഴുതിയതാണ്. സില്ലി മോങ്ക്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദ് നിർവ്വഹിക്കുന്നു. എഡിറ്റർ- സാഗർ ദാസ്.
Also read: ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം അഞ്ചു ഭാഷകളില്‍; താരസാന്നിധ്യത്തില്‍ 'പീസ്' ടൈറ്റില്‍ ലോഞ്ച്
ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ച് മോഹന്‍ലാല്‍, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ നിര്‍വ്വഹിച്ചു. സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന 'പീസ്' ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
ദേശീയശ്രദ്ധ നേടിയ ചുരുക്കം മലയാളതാരങ്ങളില്‍ ഒരാളായ ജോജു ജോര്‍ജ്ജിന്റെ 'നായാട്ടി'ലെ പ്രകടനത്തെ ബോളിവുഡ് സൂപ്പര്‍താരമായ രാജ്കുമാര് റാവു അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന നിരൂപകരായ അനുപമ ചോപ്രയും (ഫിലിം കമ്പാനിയന്) ഭരദ്വാജ് രംഗനും മറ്റ് ചില നിരൂപകരും ജോജുവിന്റെ സമീപകാല ചിത്രങ്ങളെയും, അതിലെ പ്രകടനങ്ങളെയും, സ്ക്രിപ്റ്റ് സെലക്ഷനെയും ഏറെ പ്രശംസിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
ജോജു ജോര്‍ജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശന്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്ജുന് സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്സന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.