സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ള വലിയനിര സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. അതുല്യ കാലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്.
കൂടുതൽ വായിക്കുക ...ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപ്രവർത്തകരടക്കം വലിയ ജനക്കൂട്ടം സംസ്കാര ചടങ്ങിന് സാക്ഷികളായി.
പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടനും മുന്‍ ലോകസഭാ അംഗവുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ഇരിങ്ങാലക്കുട സെന്‍റ് തോമസ് ദേവാലയത്തില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടൻ ആണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
Pained by the passing away of noted actor and former MP Shri Innocent Vareed Thekkethala. He will be remembered for enthralling audiences and filling people’s lives with humour. Condolences to his family and admirers. May his soul rest in peace: PM @narendramodi
— PMO India (@PMOIndia) March 27, 2023
ശ്രീ ഇന്നസെന്റിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്. ഈ വിഷമകരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ആരാധകരോടുമൊപ്പം എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.
— Amit Shah (@AmitShah) March 27, 2023
The passing of actor, parliamentarian, and fellow comrade Innocent leaves us deeply saddened. His effortless onscreen performances and strong political interventions have made him an indelible part of our cultural memory. In mourning with family, friends, and fellow film lovers. pic.twitter.com/90Ta8m4aNE
— Pinarayi Vijayan (@pinarayivijayan) March 27, 2023
Saddened by the demise of legendary Malayalam actor and Former MP, Innocent.
Known as the ‘king of comedy’, his style of acting brought joy to millions. His fight against cancer and the account of the same in his books, inspired many.
Our condolences to his family and fans. pic.twitter.com/cfWJKJka5v
— Mallikarjun Kharge (@kharge) March 27, 2023
Mourning the loss of character actor, comedian & one-time Kerala MP Innocent, who has just passed away at age 75. Aside from being a brilliantly inventive & gifted actor, he was a fine human being whom it was a pleasure to interact with in the Lok Sabha. RIP. Om Shanti. pic.twitter.com/m9mFGI8DwM
— Shashi Tharoor (@ShashiTharoor) March 26, 2023
മലയാളത്തിന്‍റെ പ്രിയനടനും മുന്‍ ലോക്സഭാ അംഗവുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്‍റ്. തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. തിങ്കളാഴ്ച രാവിലെ എറണാകുളത്തും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും നടന്ന പൊതുദര്‍ശനത്തില്‍ സിനിമാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമലക്കൊപ്പമെത്തിയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചത്
നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്നസെന്റിനെ കാണാൻ എത്തി. ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വസതിയിലെത്തിയാണ് സുരേഷ് ഗോപി അന്തിമോപചാരം അർപ്പിച്ചത്.
നടനും അമ്മ പ്രസിഡന്റുമായ മോഹൻലാൽ ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വസതിയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു
ന്നസെന്റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ഏത് നാട്ടിലാണെങ്കിലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റ് എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. ചില നേരങ്ങളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്‍റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തിയ വ്യക്തിയാണ് ഇന്നസെന്‍റ് എന്ന് മഞ്ജു തന്‍റെ അനുസ്മരണ കുറിപ്പില്‍ പറയുന്നു. തുടർന്ന് വായിക്കുക
ഇന്നസെൻ്റ് കേന്ദ്ര കഥാപാത്രമായി 42 കോടി നേടി ചരിത്രം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘മലമാൽ വീക്കീലി’. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച 7 കോടി ബജറ്റിൽ തയ്യാറാക്കിയ ഹിന്ദി ചിത്രം 42.7 കോടി രൂപയാണ് അന്ന് ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത്. തുടർന്ന് വായിക്കാം
ഇന്നസെന്റ് വിടപറഞ്ഞ വേളയിൽ ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെ തീർത്തും ലളിതമായി അദ്ദേഹം തന്റെ പുസ്തകമായ ‘കാൻസർ വാർഡിലെ ചിരി’യിൽ രേഖപ്പെടുത്തിയത് ശ്രദ്ധ നേടുകയാണ്. തുടർന്ന് വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കൊപ്പമെത്തി ആദരാഞ്ജലി അർപ്പിച്ചു
ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിനായി ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചു.
നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുസ്മരണം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.”ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുന്നതിൽ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും കാൻസറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.”
ഇൻഡോർ സ്റ്റേഡിയത്തിൽ 11.30-വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വർഷം പ്രവർത്തിച്ച ഇന്നസെൻ്റ് ഏട്ടനെ അവസാനമായി കാണാൻ നിരവധി സഹപ്രവർത്തകരും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിയിരുന്നു
ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും
ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറയ്ക്കുന്നതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു.