ഇന്റർഫേസ് /വാർത്ത /Film / Sangeetha Sachith | സംഗീത സചിത്തിന് ജയലളിത തന്റെ 10 പവന്റെ മാല കഴുത്തിലിട്ടുകൊടുത്തതെന്തുകൊണ്ട്?

Sangeetha Sachith | സംഗീത സചിത്തിന് ജയലളിത തന്റെ 10 പവന്റെ മാല കഴുത്തിലിട്ടുകൊടുത്തതെന്തുകൊണ്ട്?

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി

  • Share this:

തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങാണ് വേദി. സദസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അടക്കമുള്ള പ്രമുഖരുടെ നീണ്ട നീര..അവാര്‍ഡ് ജേതാക്കള്‍ അടക്കം തമിഴ് സിനിമാ ലോകത്തെ പ്രമുഖരെല്ലാം പരിപാടി പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. പുരസ്കാര വിതരണത്തിന്‍റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്കിടയില്‍ ഗായിക സംഗീതാ സചിത് പാടുകയാണ്...

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' എന്ന ഭക്തിഗാനം അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം അസാധ്യമായി ആലപിക്കുകയാണ് സംഗീത. ആ സ്വരമാധുര്യത്തില്‍ സദസ് മുഴുവനും ലയിച്ച് ഇരുന്നുപോയി..പാട്ട് പാടി അവസാനിപ്പിച്ചതും സദസില്‍ നിന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് സംഗീതയെ അഭിനന്ദിക്കുന്നതിനായി വേദിയിലെത്തി. തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി അവര്‍ സംഗീതയ്ക്ക് സമ്മാനിക്കുകയും ചെയ്തു.

 Also Read- പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

തമിഴ് സിനിമാ സംഗീത ലോകത്തെ സുപ്രധാന നിമിഷങ്ങളിലൊന്നായി ഈ സംഭവം മാറുകയും ചെയ്തു. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ 'നാളൈതീര്‍പ്പി'ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ 'മിസ്റ്റർ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. 'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. " അടുക്കളയിൽ പണിയുണ്ട് "എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്.

വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ വച്ച് ഞായറാഴ്ച പുലർച്ചെയായിരുന്നു സംഗീത സജിത് അന്തരിച്ചത്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

First published:

Tags: J Jayalalitha