കോവിഡ് പ്രതിസന്ധിക്കിടെ രഹസ്യബന്ധങ്ങൾ പരസ്യമായി; സൗദിയിൽ വിവാഹമോചന നിരക്കിൽ വർധന
ഈ കാലയളവിൽ വിവാഹമോചനം, ഖുൽഅ ( ഇസ്ലാമിക രീതി അനുസരിച്ച് മഹർ തിരികെ നല്കി സ്ത്രീകൾ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന രീതി) എന്നിവ മുപ്പത് ശതമാനം വരെ കൂടിയെന്നാണ് കണക്ക്

ഈ കാലയളവിൽ വിവാഹമോചനം, ഖുൽഅ ( ഇസ്ലാമിക രീതി അനുസരിച്ച് മഹർ തിരികെ നല്കി സ്ത്രീകൾ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന രീതി) എന്നിവ മുപ്പത് ശതമാനം വരെ കൂടിയെന്നാണ് കണക്ക്
- News18 Malayalam
- Last Updated: June 1, 2020, 11:46 PM IST
റിയാദ്: കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ സൗദിയിൽ വിവാഹമോചനങ്ങളിൽ 30% വരെ വർധനവുണ്ടായതായി റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 13000 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചന അഭ്യർഥനയുമായി എത്തിയത് 7482 പേരും..
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലാണ് പല രാജ്യങ്ങളും. വീടുകളിൽ തന്നെ കഴിയുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ പലരും മറച്ചു വച്ച പല രഹസ്യങ്ങളും പുറത്തു വരാനും ഇടയാക്കി. ഇതാണ് വിവാഹമോചനങ്ങൾ വർധിക്കാൻ ഇടയാക്കിയത്. TRENDING:ഉത്ര കൊലക്കേസ് : സൂരജിൻ്റെ വീടിനു പിറകിൽ റബർ തോട്ടത്തിൽ കുഴിച്ചിട്ട സ്വർണം കണ്ടെടുത്തു[NEWS]ഒരുമിച്ച് താമസിക്കാത്ത ആളുമായുള്ള ശാരീരിക ബന്ധം നിയമവിരുദ്ധം: പുതിയ ലോക്ക് ഡൗൺ നിയമവുമായി യുകെ [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]ഈ കാലയളവിൽ വിവാഹമോചനം, ഖുൽഅ ( ഇസ്ലാമിക രീതി അനുസരിച്ച് മഹർ തിരികെ നല്കി സ്ത്രീകൾ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന രീതി) എന്നിവ മുപ്പത് ശതമാനം വരെ കൂടിയെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗം സ്ത്രീകളും ഭർത്താവ് രഹസ്യമായി മറ്റൊരാളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയതെന്നാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇത്തരത്തിൽ ഡിവോഴ്സിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
ഖുൽഅ ആവശ്യപ്പെട്ടെത്തുന്ന സ്ത്രീകൾക്ക് അവരുടെ അഭ്യർഥന നിറവേറ്റുന്നതിന് ചില പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിലൊന്ന് വിവാഹ സമയത്ത് ഭർത്താവ് നൽകിയ മഹർ തിരികെ നൽകുക എന്നതാണ്... ഭർത്താവിൽ നിന്ന് പീഡനം ഏൽക്കേണ്ടി വന്നുവെന്ന് തെളിയിക്കാനായാൽ യാതൊരു നഷ്ടപരിഹാരവും നൽകാതെ തന്നെ വിവാഹബന്ധം പൂർണ്ണമായും വേർപെടുത്താനും കഴിയും. കോവിഡ് പ്രതിസന്ധി കാലയളവിൽ വിവാഹമോചന-ഖുൽഅ അഭ്യർഥനകൾ വർധിച്ചുവെന്ന കാര്യം നിയമവിദഗ്ധരും സമ്മതിക്കുന്നുണ്ട്.
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലാണ് പല രാജ്യങ്ങളും. വീടുകളിൽ തന്നെ കഴിയുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ പലരും മറച്ചു വച്ച പല രഹസ്യങ്ങളും പുറത്തു വരാനും ഇടയാക്കി. ഇതാണ് വിവാഹമോചനങ്ങൾ വർധിക്കാൻ ഇടയാക്കിയത്.
ഖുൽഅ ആവശ്യപ്പെട്ടെത്തുന്ന സ്ത്രീകൾക്ക് അവരുടെ അഭ്യർഥന നിറവേറ്റുന്നതിന് ചില പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിലൊന്ന് വിവാഹ സമയത്ത് ഭർത്താവ് നൽകിയ മഹർ തിരികെ നൽകുക എന്നതാണ്... ഭർത്താവിൽ നിന്ന് പീഡനം ഏൽക്കേണ്ടി വന്നുവെന്ന് തെളിയിക്കാനായാൽ യാതൊരു നഷ്ടപരിഹാരവും നൽകാതെ തന്നെ വിവാഹബന്ധം പൂർണ്ണമായും വേർപെടുത്താനും കഴിയും. കോവിഡ് പ്രതിസന്ധി കാലയളവിൽ വിവാഹമോചന-ഖുൽഅ അഭ്യർഥനകൾ വർധിച്ചുവെന്ന കാര്യം നിയമവിദഗ്ധരും സമ്മതിക്കുന്നുണ്ട്.