തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളെ ക്വറന്റയിനിലേക്ക് മാറ്റാന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കും. കേരള ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]ഇന്ത്യക്കാരെ ക്വeറന്റയിനിലേക്ക് മാറ്റാൻ പ്രവാസികളുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.
പ്രവാസി ഇന്ത്യക്കാരുടെ സേവനങ്ങൾക്കായി ഡൽഹിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും 011 490 18 480 എന്ന നമ്പറിൽ ബന്ധപ്പെടണമെനന്നും മന്ത്രി ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.