ദുബൈ: പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന പ്രവാസിക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ഹൈക്കോടതി. 40കാരനായ പ്രതിയുടെ ജീവപര്യന്തം തടവ് റദ്ദാക്കിയാണ് ദുബൈ അപ്പീല്‍ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.
2018ല്‍ തന്റെ വീട്ടില്‍ ജോലിക്ക് നിന്ന യുവതിയുമായി പ്രണയത്തിലായ പ്രതി അവരെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ യുവതിക്ക് താനല്ലാതെ മറ്റ് ചിലരുമായും ബന്ധമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തില്‍ നിന്ന് ഇയാള്‍ മനസിലാക്കുകയും അന്വേഷിച്ചപ്പോള്‍ ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് ബോധ്യപ്പെട്ടതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
യുവതിയുമായി രൂക്ഷമായ തര്‍ക്കം നടക്കുകയും താമസ സ്ഥലത്തെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. അതിന് ശേഷം മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് ഇയാള്‍ പൊലീസിന് അയച്ചുകൊടുത്തു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് തന്നെ പ്രതി പൊലീസിനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കിയ അധികൃതര്‍, ആസൂത്രിത കൊലപാതകത്തിനാണ് കേസ് ചാര്‍ജ് ചെയ്തത്. 2019 സെപ്റ്റംബറിലാണ് താമസ സ്ഥലത്തെ പാര്‍ക്കിങ് ലോട്ടില്‍ വെച്ച് പ്രതി ഭാര്യയെ കുത്തിക്കൊന്നത്.
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്മാന്(37) ഒരു കോടി മൂന്നു ലക്ഷം രൂപ(506514 ദിർഹം) നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി. ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അബ്ദുൽ റഹ്മാന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 2019 ഓഗസ്റ്റ് 22ന് ഫുജൈറയിലെ മസാഫിയിൽവെച്ചാണ് അബ്ദുൽ റഹ്മാന് ഗുരുതര പരിക്കേറ്റത്. നിർത്തിയിട്ട വാഹനത്തിൽ ഇരിക്കുകയായിരുന്നു അബ്ദുൽ റഹ്മാൻ. മറ്റൊരു വാഹനം നിയന്ത്രണം തെറ്റി ഇദ്ദേഹത്തിന്‍റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റഹ്മാൻ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.
അപകടം ഉണ്ടായതിന് ശേഷം എതിർ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ട്രാഫിക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹം പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു. തുടർന്ന് ഭീമമായ ചികിത്സാച്ചെലവ് ഉണ്ടായതിനെ തുടർന്ന് അബ്ദുൽ റഹ്മാൻ സുഹൃത്തുക്കളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു.
എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ഈ അപേക്ഷ നിരസിച്ചു. ഇതോടെയാണ് ചികിത്സാരേഖകളും പൊലീസ് റിപ്പോർട്ടുകളും ശേഖരിച്ച് അബ്ദുൽ റഹ്മാൻ കോടതിയെ സമീപിച്ചത്. ഈ കേസിൽ അബ്ദുൽ റഹ്മാന് അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. എന്നാൽ ഇതിനെതിരെ ഇൻഷുറൻസ് കമ്പനി ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി.
മാസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിൽ തെറ്റ് എതിർ ഡ്രൈവറുടെ ഭാഗത്താണെന്നും അബ്ദുൽ റഹ്മാന് സാരമായ പരിക്കേറ്റതായും കോടതി കണ്ടെത്തി. ഇതേത്തുടർന്ന് ഇൻഷുറൻസ് അതോറിറ്റി വിധിച്ച തുക തന്നെ നൽകണമെന്നും കോടതി വിധിച്ചു. ഇതോടെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അബ്ദുൽ റഹ്മാന്‍റെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ ഉൾപ്പടെയുള്ള മറുപടി മെമ്മോറാണ്ടം അദ്ദേഹത്തിന് തുണയാകുകയായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ മേൽ കോടതികൾ പൂർണമായും തള്ളിക്കളഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai, Husband killed wife, Murder