News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 29, 2020, 3:20 PM IST
ബി.ആർ ഷെട്ടി
ദുബായ്: എൻഎംസി ഹെൽത്തിലെ സാമ്പത്തിക തട്ടിപ്പിന് പിന്നിൽ കമ്പനിക്കുള്ളിലെ തന്നെ ചെറുസംഘമാണെന്ന് കമ്പനിയുടെ മുൻ ചെയർമാനും ഇന്ത്യൻ ശതകോടീശ്വരനുമായ ബി.ആർ. ഷെട്ടി. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെക്കുകൾ അനുവദിക്കുകയും ചെയ്തത് നിലവിലുള്ള എക്സിക്യൂട്ടീവുകളും മുൻ എക്സിക്യൂട്ടീവുകളും അടങ്ങിയ ചെറിയ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് ന്യൂസാണ് ഷെട്ടിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
തന്റെ പേരിൽ വ്യാജ രേഖകളുണ്ടാക്കി പണം കൈമാറുകയായിരുന്നു. ഇതൊന്നും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രി ശൃംഖലയുടെ മുൻ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ വായ്പകളും ഈടുകളും ചെക്കുകളും പണകൈമാറ്റവും എല്ലാം നടന്നത് വ്യാജ ഒപ്പ് ഉപയോഗിച്ചാണ്- അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയിലുള്ള ബി.ആർ. ഷെട്ടി ഇതാദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. യോഗങ്ങളിൽ പങ്കെടുക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം എൻഎംസിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ''എന്റെ പേരിലുള്ള ആരോപണങ്ങൾ മായ്ക്കുന്നതിനും സത്യം പുറത്തുകൊണ്ടുവരുന്നതിന് അധികാരികളെ സഹായിക്കുന്നതിനും കാണാതായ തുകകൾ യഥാർത്ഥ അവകാശികളിൽ എത്തിച്ചേരുന്നതിനും അശ്രാന്തമായി പരിശ്രമിക്കും''- ഷെട്ടി പറയുന്നു.
Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക് ചീറ്റി കരയരുത്; ആവശ്യത്തിനു സെന്റിമെന്റ്സ് 4 കൊല്ലം കൊണ്ട് സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
എൻഎംസി ഹെൽത്തുമായി ബന്ധമുള്ള പ്രധാന ബാങ്കായ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) ഈ മാസംമുൻ ബോർഡംഗങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് മുൻ ഉദ്യോഗസ്ഥർക്കും എതിരെ അബുദാബി പ്രോസിക്യൂഷന് പരാതി നൽകിയിരുന്നു.
സാമ്പത്തിക തട്ടിപ്പുകൾ ഫിനാബ്ലറിലേക്കും വ്യാപിക്കുന്നുവെന്നും ഡോ. ഷെട്ടി പറയുന്നു. യുഎഇ എക്സ്ചേഞ്ച് സെന്ററിന്റെ ഹോൾഡിംഗ് കമ്പനിയാണ് ഫിനാബ്ലർ, ഇതുകാരണം ഇപ്പോൾ യുഎഇ സെൻട്രൽ ബാങ്കിന്റെ നിരീക്ഷണത്തിലാണ്, ആഴ്ചകളായി എല്ലാ പണമയയ്ക്കൽ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്നതിനാൽ വീണ്ടും ആഘാതം വർധിക്കുന്നു.
“സ്വന്തം അന്വേഷണത്തിൽ നിന്ന്, എന്റെ ഉപദേഷ്ടാക്കൾ നൽകിയ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് എൻഎംസി, ഫിനാബ്ലർ പിഎൽസി ('ഫിനാബ്ലർ'), കൂടാതെ എന്റെ ചില സ്വകാര്യ കമ്പനികൾക്കും - വ്യക്തിപരമായി എനിക്കും എതിരായി ഗുരുതരമായ വഞ്ചനയും തെറ്റും നടന്നതായി തോന്നുന്നു.” ഡോ. ഷെട്ടി പ്രസ്താവനയിൽ പറഞ്ഞു. ഈ കമ്പനികളിലെ നിലവിലുള്ളതും മുൻ എക്സിക്യൂട്ടീവുകളുടെതുമായ ഒരു ചെറിയ സംഘം ഈ തട്ടിപ്പ് നടത്തിയതായി കരുതുന്നു.
"കഴിഞ്ഞ 45 വർഷമായി ഞാൻ പടുത്തുയർത്താൻ ശ്രമിച്ചതെല്ലാം ഏതാനും ചില മാസങ്ങൾകൊണ്ട് ഇല്ലാതെയായി, പ്രധാനമായും ഞാൻ വളരെയധികം വിശ്വസിച്ചിരുന്ന ആളുകളുടെ മോശം പെരുമാറ്റവും തെറ്റും കാരണമാണ് ഇത് സംഭവിച്ചതെന്നത് എന്നെ ദുഃഖിപ്പിക്കുന്നു. എന്റെ മുഴുവൻ കുടുംബത്തെയും അപകടകരമായ സാമ്പത്തിക അവസ്ഥയിൽ എത്തിച്ചു''- ഷെട്ടി പറയുന്നു.
“ഞങ്ങൾ സ്ഥാപിച്ച കമ്പനികളിലെ ആയിരക്കണക്കിന് കഠിനാധ്വാനികളായ ജീവനക്കാരുടെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്, അവർ ഇപ്പോൾ കടുത്ത അനിശ്ചിതത്വവും പ്രയാസങ്ങളും സഹിക്കുന്നു, പ്രത്യേകിച്ചും നിലവിലെ പൊതുജനാരോഗ്യ പ്രതിസന്ധി ഘട്ടത്തിൽ,” ഡോ. ഷെട്ടി പറഞ്ഞു.
ബി.ആർ. ഷെട്ടിയുടെയും കുടുംബത്തിന്റെയും എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ധനകാര്യസ്ഥാപനങ്ങൾക്ക് നേരത്തെ നിർദേശം നല്‍കിയിരുന്നു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളെയും അവരുടെ സീനിയർ മാനേജ്‌മെന്റിനെയും ബാങ്ക് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
First published:
April 29, 2020, 3:20 PM IST