News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 24, 2020, 8:37 PM IST
Corona
അബുദാബി: യുഎഇയിൽ പുതുതായി 525 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9281 ആയി. പുതിയതായി എട്ടുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. 123 പേർക്ക് കൂടി രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദേശീയ അണുനശീകരണ യജ്ഞം വിജയകരമായതോടെ ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന വ്യാപകമാക്കിയെന്നും സ്ക്രീനിംഗ് നടപടികൾ ശക്തമാക്കിയെന്നും അധികൃതർ അറിയിച്ചു.
BEST PERFORMING STORIES:Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം [NEWS]മഹാമാരി ജീവനെടുത്ത കുരുന്നിന് വിട; മാനദണ്ഡം പാലിച്ച് ശരീരം ഖബറടക്കി [PHOTOS]'ചെന്നിത്തല പുസ്തകം വായിക്കുമോ? ചോദിക്കുന്നത് മറ്റാരുമല്ല, പുസ്തകം കൈകൊണ്ട് തൊടാത്ത പരിഷകൾ'; ജോയ് മാത്യു [NEWS]
ഇതിനിടെ, കോവിഡ് രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്മാ ചികിത്സാ രീതിയും ആരംഭിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് റസിഡൻസി വിസകൾ, പ്രവേശനാനുമതികൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, റാസ് അൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ തൊഴിലാളികളുടെ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
First published:
April 24, 2020, 8:37 PM IST