മിനുട്ടുകളുടെ വ്യത്യാസത്തിലാണ് രാജ്യത്ത് മൂന്ന് വിമാന അപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും മധ്യപ്രദേശിൽ രണ്ട് യുദ്ധ വിമാനങ്ങളുമാണ് അപകടത്തിൽപെട്ടത്.
രാജസ്ഥാനില്‍ അപകടം നടന്ന സ്ഥലത്ത് പോലീസും സർക്കാർ പ്രതിനിധികളും എത്തിച്ചേർന്നതായി ജില്ലാ കളക്ടർ അലോക് രഞ്ജൻ പറഞ്ഞു. സാങ്കേതിക തകരാറാണ് രാജസ്ഥാനിലെ അപകടത്തിന് കാരണമെന്നാണ് സൂചന. പൈലറ്റിനെ കുറിച്ച് ഇതുവരെ യാതൊരു വിവരും ലഭിച്ചില്ലെന്നും അധികൃതർ അറിയിച്ചു.
मुरैना के कैलारस के पास वायुसेना के सुखोई-30 और मिराज-2000 विमानों के दुर्घटनाग्रस्त होने की खबर अत्यंत दुखद है। मैंने स्थानीय प्रशासन को त्वरित बचाव एवं राहत कार्य में वायुसेना के सहयोग के निर्देश दिए हैं। विमानों के पायलट के सुरक्षित होने की ईश्वर से कामना करता हूं।
— Shivraj Singh Chouhan (@ChouhanShivraj) January 28, 2023
മധ്യപ്രദേശിൽ സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് തകർന്നുവീണത്. സുഖോയ് -30 ന് അപകടം നടന്ന ഉടനെ കണ്ടെത്താനായെന്നും പൈലറ്റുമാർ രക്ഷപ്പെട്ടെന്നും പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി അറിയിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൈലറ്റുമാരെ കൃത്യസമയത്ത് വിമാനം പുറത്തെടുക്കുകയും കണ്ടെത്തുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു. സുഖോയ് -30 ൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. മിറാഷ് 2000 ൽ ഒരു പൈലറ്റാണ് ഉണ്ടായിരുന്നത്. മിറാഷിലെ പൈലറ്റ് കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുൾ. അപകടത്തെ കുറിച്ച് ഐഎഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 10 നും 10.15 നും ഇടയിലാണ് ഭരത്പൂരിൽ വിമാനം തകർന്നുവീണത്. ചാർട്ടേർഡ് വിമാനമാണ് അപകടത്തിൽപെട്ടതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. അധികൃതർ അപകടസ്ഥലത്ത് എത്തിയതിനു ശേഷമാണ് ഐഎഎഫ് ജെറ്റാണ് തകർന്നതെന്ന് തിരിച്ചറിഞ്ഞതെന്നാണ് ഡിഎസ്പി നേരത്തേ പറഞ്ഞത്. എന്നാൽ രാജസ്ഥാനിൽ തകർന്നത് തങ്ങളുടെ വിമാനമല്ലെന്നാണ് എയർ ഫോഴ്സ് വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.