എട്ടുവർഷത്തോളം ദമ്പതികളായി കഴിഞ്ഞതിൽ ഭാര്യ സ്ത്രീയല്ലെന്ന് ലോകമറിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലാണ് സംഭവം. ഭാര്യ ഭർത്താക്കൻമാരായി കഴിഞ്ഞുവന്ന ദമ്പതികൾ ഇരുവരും ഒരേ ലിംഗതതിൽപ്പെട്ടവരാണെന്ന് വ്യക്തമായത് ഇവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ്. അടുത്തിടെയാണ് ഇവർ ആത്മഹത്യ ചെയ്തത്.
2012 ൽ വിവാഹിതരായ ഇരുവരും ഭിന്നലിംഗ ദമ്പതികളായി തങ്ങളുടെ കുടുംബത്തിനും അയൽക്കാർക്കും മുന്നിൽ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 ന് ദമ്പതികൾ തമ്മിൽ വഴക്കിട്ടതായും തുടർന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും സെഹോർ അഡീഷണൽ പോലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു.
തീപിടുത്തത്തിനിടെ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചതോടെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു. ഓഗസ്റ്റ് 12 നാണ് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ ഇവരെ ഭോപ്പാലിലേ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഓഗസ്റ്റ് 12 ന് ഭാര്യ മരിച്ചപ്പോൾ ഭർത്താവ് ഓഗസ്റ്റ് 16 ന് മരിച്ചു"- യാദവ് പറഞ്ഞു.
"പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഞങ്ങൾ കുടുംബത്തോട് ചോദിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്ന് അവർ പറഞ്ഞു, വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരുന്നു. കഴിഞ്ഞ ആഴ്ച, വിശദമായ റിപ്പോർട്ട് ലഭിച്ചപ്പോൾ, [ഭാര്യ] ഒരു പുരുഷനാണെന്ന് ഞങ്ങൾ കണ്ടെത്തി, ”യാദവ് പറഞ്ഞു.
“എൽജിബിടി [ലെസ്ബിയൻ ഗേ ബൈസെക്ഷ്വൽ ട്രാൻസ്‌ജെൻഡർ] പ്രസ്ഥാനത്തെ സഹോദരൻ പിന്തുണച്ചിരുന്നു, അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് സ്വവർഗ്ഗാനുരാഗിയാണെന്നും ഭയരഹിതമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു,” ദമ്പതികളിൽ ഭർത്താവിന്‍റെ ജ്യേഷ്ഠൻ പറഞ്ഞു.
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള മുതിർന്നവരുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകരമാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 നെ 2018 സെപ്റ്റംബറിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയിൽ സ്വവർഗ വിവാഹത്തെ തടയുകയോ കുറ്റകരമാക്കുകയോ ചെയ്യുന്ന നിയമങ്ങളൊന്നുമില്ല. സ്വവർഗ വിവാഹത്തിന് അംഗീകാരം ആവശ്യപ്പെടുന്ന കേസ് നിലവിൽ കേരള ഹൈക്കോടതിയിൽ പരിഗണനയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autopsy, Heterosexual, LGBT, Madhya Pradesh, Madhyapradesh, Same-sex couple