Bihar Cabinet Expansion LIVE Updates|ബിഹാറിലെ മഹാസഖ്യ സർക്കാർ: കോൺഗ്രസിന് 2 മന്ത്രിമാർ

രാവിലെ 11.30ന് ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ

  • News18 Malayalam
  • | August 16, 2022, 13:32 IST
    facebookTwitterLinkedin
    LAST UPDATED 10 MONTHS AGO

    AUTO-REFRESH

    HIGHLIGHTS

    13:42 (IST)

    31 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ  ആർജെഡിക്ക് പകുതിയിലേറെ ലഭിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാൻ നോക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്തവരിൽ 16 പേർ ആർജെഡിയിൽ നിന്നും 11 പേർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ നിന്നും  രണ്ട് പേർ കോൺഗ്രസിൽ നിന്നും  ഒരാൾ  മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നും (എച്ച്എഎം) , ഒരു സ്വതന്ത്രൻ എന്നിവരാണ്. പുതിയ മന്ത്രിസഭയിൽ അഞ്ച്  മുസ്‌ലിങ്ങൾ ഉണ്ട്. എൻ.ഡി.എ സർക്കാരിൽ ഇത് ഒരാൾ മാത്രമായിരുന്നു. ആർജെഡി  അധ്യക്ഷൻ ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഉൾപ്പെടെ  ഏഴ് യാദവർ  മന്ത്രിമാരായി.

    12:18 (IST)

    പുതിയ സർക്കാരിൽ 31 മന്ത്രിമാർ കൂടി 
    മഹാസഖ്യ കക്ഷികളിൽ നിന്ന് 31 മന്ത്രിമാരാണ് ഇന്ന് രാവിലെ ബീഹാർ മന്ത്രിസഭയിലെത്തിയത്.

    12:0 (IST)

    ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരനാണ് തേജ് പ്രതാപ് യാദവ് 


    11:52 (IST)

    ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും മറ്റ് നാല് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു


    11:53 (IST)

    ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും മറ്റ് നാല് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു


    11:32 (IST)

    കാബിനറ്റ് സ്ഥാനം ലഭിക്കാൻ സാധ്യതയുള്ള ആർജെഡി എംഎൽഎമാരുടെ  പട്ടിക 

    1.തേജ് പ്രതാപ് യാദവ് 
    2.അലോക് മേത്ത 
    3.അനിതാ ദേവി 
    4.സുരേന്ദ്ര യാദവ്
     5.ചന്ദ്രശേഖർ 
    6.ഇസ്രായേൽ മൻസൂരി 
    7.ലളിത് യാദവ്
     8.രാമാനന്ദ് യാദവ്
     9.സുധാകർ സിംഗ്
     10.കുമാർ സർബ്ജിത് 
    11. സുരേന്ദ്ര റാം 
    12. ഷാനവാസ് 
    13. മൊഹമ്മദ്. ഷമീം 
    14. സമീർ മഹാസേത് 
    15. ജിതേന്ദ്ര റായ് 
    16. മാസ്റ്റർ കാർത്തിക്

    11:21 (IST)

    30 ഓളം എംഎൽഎമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.തേജസ്വിയുടെ ആർജെഡിയിൽ നിന്ന് 16 പേരും ജെഡിയുവിൽ നിന്ന് 11 പേരും മന്ത്രിമാരാകാൻ സാധ്യത

    11:19 (IST)

    പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലാകും ശ്രദ്ധ.

    പുതുതായി രൂപീകരിച്ച മഹാസഖ്യത്തിന്റെ ബീഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ വലിയൊരു പങ്ക് രണ്ട് പ്രധാന പാർട്ടികളായ രാഷ്ട്രീയ ജനതാദളിന്റെയും ജനതാദളിന്റെയും (യുണൈറ്റഡ്) വോട്ട് ബാങ്കുകളായ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അഭിരുചിക്ക് തരത്തിൽ ആകുമെന്ന്  പ്രതീക്ഷിക്കുന്നു.

    11:15 (IST)

    പുതിയ  സർക്കാരിൽ കോൺഗ്രസിന് മൂന്ന് മന്ത്രിമാരെന്ന് പാർട്ടി നേതാവ

    ബിഹാറിലെ  മഹാഗത്ബന്ധൻ സർക്കാരിൽ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങൾ ലഭിക്കും എന്നത് തീരുമാനമായി. പാർട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് മുതിർന്ന നേതാവ്. പറഞ്ഞു. രണ്ട് കോൺഗ്രസ് എംഎൽഎമാർ  ചൊവ്വാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അതിനുശേഷം അടുത്ത മന്ത്രിസഭാ വികസനം നടക്കുമ്പോൾ ഒരു നിയമസഭാംഗത്തെ കൂടി ഉൾപ്പെടുത്തുമെന്നും എഐസിസി സംസ്ഥാന ഇൻചാർജ് ഭക്ത ചരൺ ദാസ് പറഞ്ഞു. കോൺഗ്രസിന് ആകെ മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ ഓഗസ്റ്റ് 16 ന് രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ  മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത വിപുലീകരണം നടക്കുമ്പോൾ നിതീഷ് കുമാർ മന്ത്രിസഭയിൽ  പാർട്ടിയുടെ ഒരു നിയമസഭാംഗത്തെ  കൂടി ഉൾപ്പെടുത്തും, ”അദ്ദേഹം  പറഞ്ഞു.

    11:10 (IST)

    ബിജെപി ഉന്നതർ ചൊവ്വാഴ്ച പാർട്ടിയുടെ ബിഹാർ കോർ ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തും
    ജെഡിയു സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിചതിനു ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ  ബിജെപിയുടെ കേന്ദ്ര നേതൃത്വം പാർട്ടിയുടെ ബിഹാർ നേതാക്കളുമായി ചൊവ്വാഴ്ച  യോഗം നടത്തും. പാർട്ടിയുടെ ഭാവി നടപടികളെക്കുറിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. സംഘടനാപരമായ മാറ്റങ്ങളും ചർച്ചയ്ക്ക് വന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ബി എൽ സന്തോഷും പങ്കെടുക്കും.

    Bihar Cabinet Expansion LIVE Updatesനിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി രാവിലെ 11.30 ഓടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്നാണ് പുതിയ സർക്കാർ രൂപീകരിച്ചത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും നേരത്തേ തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ആർജെഡിക്കാണ് കൂടുതൽ അംഗങ്ങളുള്ളത്. 11 പേരാണ് ജെഡിയുവിൽ നിന്നുള്ളതെങ്കിൽ 16 പേർ ആർജെഡിയിൽ നിന്നാണ്.