HOME /NEWS /India / വിവാദം ശക്തമായി; മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് റദ്ദാക്കി

വിവാദം ശക്തമായി; മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് റദ്ദാക്കി

 വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു

വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു

വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Uttarakhand (Uttaranchal)
  • Share this:

    മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ബിജെപി നേതാവ്. ഈ മാസം 28ന് വിവാദം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.

    ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ കൂടിയായ ബിജെപി നേതാവ് യശ്പാൽ ബെനാമാണ് മകളുടെ വിവാഹം മുസ്ലിം യുവാവുമായി തീരുമാനിച്ചത്. വിവാഹത്തിൽ എതിർപ്പ് ശക്തമായതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.

    Also Read-ബിജെപി നേതാവിന്റെ മകൾക്ക് വരൻ മുസ്ലിം ; പ്രതിഷേധക്കാരോട് കാലം മാറിയെന്ന് മകളെ പിന്തുണച്ച അച്ഛൻ

    വരന്റെ വീട്ടുകാരുടെ പരസ്പര സമ്മതത്തോടെയാണ് വിവാഹം വേണ്ടെന്ന വെച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. “ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ മകളുടെ വിവാഹം പോലീസിന്റെയും ഭരണകൂടത്തിന്റെയും സംരക്ഷണത്തിൽ നടക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പൊതുവികാരം മാനിക്കുന്നു” യശ്പാൽ ബെനാമ പ്രതികരിച്ചു.

    Also Read-‘ബിജെപി നേതാക്കളുടെ പെൺമക്കൾ മുസ്ലീങ്ങളെ വിവാഹം കഴിച്ചാൽ അത് പ്രണയം, മറ്റുള്ളവർ ചെയ്താൽ ജിഹാദ്’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

    ലഖ്‌നൗ സർവകലാശാലയിൽ പഠിക്കേ സൗഹൃദത്തിലായ മുസ്ലിം യുവാവുമായാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.

    First published:

    Tags: Bjp, Marriage, Muslim, Uttarakhand