എഐയുഡിഫ് നേതാവ് ബദറുദിൻ അജ്മലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 5 വർഷം നുഴഞ്ഞ് കയറ്റക്കാരെ വിജയകരമായി സംസ്ഥാനത്തിന് പുറത്താക്കിയ തങ്ങൾ ഒരിക്കൽ കൂടി അസാമിനെ നുഴഞ്ഞു കയറ്റക്കാരുടെ താവളമാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തിൽ വരുന്ന അടുത്ത സർക്കാർ ആരുടേതാകും എന്ന് തിരുമാനിക്കുക തങ്ങളാകുമെന്ന അജ്മമലിന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു അമിത് ഷാ. അസാം ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബോഡോലാന്റ് മേഖലയിൽ വരുന്ന ചിരാംഗ് ജില്ലയിലെ ബിജ്നിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയാരുന്നു അമിത് ഷാ. അജ്മൽ പറയുന്നത് അസാം ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള പൂട്ടും താക്കോലും ( എഐയുഡിഫിന്റെ ചിഹ്നം) തന്റെ കയ്യിലാണെന്നാണ്. പക്ഷേ യഥാർത്ഥ പൂട്ടും താക്കോലും ജനങ്ങളുടെ കയ്യിലാണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല- ഷാ പറഞ്ഞു
നുഴഞ്ഞ് കയറ്റം തടയുന്നതിൽ മുമ്പ് ഭരണത്തിൽ ഇരുന്നിരുന്ന കോൺഗ്രസും പരാജയപ്പെട്ടു. ഞങ്ങൾക്ക് 5 വർഷം കൂടി തരൂ, നിയമപ്രകാരമല്ലാതെ ഒരു പക്ഷിയെ പോലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പ് തരുന്നു- അമിത ഷാ വിശദീകരിച്ചു.
മുൻ കോൺഗ്രസ് മുഖ്യമന്ത്രി തരുൺ ഗോഗോയി ചോദിക്കുന്നു ആരാണ് അജ്മൽ എന്ന് അതേ സമയം തന്നെ രാഹുൽ ഗാന്ധി പറയുന്നു അജ്മൽ അസമിന്റെ സ്വത്വമാണ് എന്ന്. ടൂറിസത്തിന് എന്ന രീതിയിലാണ് രാഹുൽ ഗാന്ധി അസമിൽ എത്തുന്നത്, അമിത് ഷാ പരിഹസിച്ചു.
Also Read- ശസ്ത്രക്രിയയ്ക്ക് വിധേയനായ ശരത് പവാർ ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
വൈഷ്ണവ സന്യാസിയായ ശ്രീമന്ത ശങ്കർ ദേവ്,ഭാരത് രത്ന ഗോപിനാഥ് ബൊർദോളി, ഭൂപെൻ ഹസാരിക എന്നിവരാണ് അസമിന്റെ സ്വത്വം. ഇത് മാറ്റാൻ കോൺഗ്രസിനെയും അജ്മലിനെയും തങ്ങൾ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സർബാനന്ദ സോനോവാളിന്റെ സംസ്ഥാന സർക്കാരും ഇരട്ട എഞ്ചിൻ പോലെ പ്രവർത്തിച്ചാണ് അക്രമണങ്ങളും പ്രക്ഷോഭങ്ങളും അവസാനിപ്പിച്ച് അസമിനെ വികസനത്തിന്റെ പാതയിലക്ക് കൊണ്ടു വന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.
5 വർഷം മുമ്പ് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ഇവിടെ എത്തി അക്രമണങ്ങളും പ്രക്ഷോഭങ്ങളും ഇല്ലാതാക്കി വികസനം കൊണ്ടു വരുമെന്ന് ഞാൻ ഉറപ്പ് തന്നിരുന്നു. ഞങ്ങൾ ആ കടമ നിർവ്വഹിച്ചിരിക്കുന്നു. അടുത്ത അഞ്ച് വർഷം കൂടി തന്നാൽ സംസ്ഥാനത്തെ നുഴഞ്ഞ് കയറ്റത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും മുക്തമാക്കി തരാം, അമിത് ഷാ പറഞ്ഞു
ഒരുപാട് പേരുടെ മരണത്തിന് ഇടയാക്കിയ കലാപങ്ങൾ ഇല്ലാതാക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോഡോ ഉടമ്പടിയിൽ ഒപ്പ് വച്ച് സംസ്ഥാനത്ത് എന്നന്നേക്കും സമാധാനം കൊണ്ടു വരുന്നതിന് തുടക്കം കുറിച്ചു. ഉടമ്പടിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 2022 ഓടെ പ്രാവർത്തികമാകും എന്ന് ഞാൻ ഉറപ്പ് തരുന്നു- അമിത് ഷാ വ്യക്തമാക്കി.
Key Words: BJP,Assam, Election 2021, Amith Shah,AIUDF, Ajmal, Badruddin Ajmal, അമിത് ഷാ, ബിജെപി, അസാം, അജ്മൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Assam, Assembly Election 2021