അഗർത്തല: ആറ് സംസ്ഥാനങ്ങളിലായി നടന്ന ലോക്സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് (BJP)മുന്നേറ്റം. സമാജ്‌വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളായ യുപിയിലെ അസംഗഡിലും രാംപൂരിലും ബിജെപിയ്ക്കാണ് ജയം. അഖിലേഷ് യാദവ്, അസംഖാൻ എന്നിവർ നിയമസഭാംഗങ്ങളായതിനെ തുടർന്നാണ് അസംഗഡിലും രാംപൂരിലും ഉപതെരഞ്ഞെടുപ്പ് നടന്നത്.
മുഖ്യമന്ത്രിയായതിനെ തുടർന്ന് ഭഗവന്ത് മാൻ രാജിവെച്ച പഞ്ചാബിലെ സംഗ്റൂർ ലോക്സഭാ മണ്ഡലത്തിൽ ആംആദ്മി പാർട്ടി തോറ്റു. SAD അമൃത്സർ വിഭാഗം സ്ഥാനാർഥി സിമ്രാൻജിത് സിംഗ് മാൻ ആണ് ഇവിടെ ജയിച്ചത്.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ബാർഡോവാലി നിയമസഭാ മണ്ഡലത്തിൽ നിന്ന് ആറായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സംസ്ഥാനത്ത് ഉപതെരെഞ്ഞടുപ്പ് നടന്ന നാലിൽ മൂന്ന് സീറ്റുകളും ബിജെപി നേടി.
സുർമയിൽ ബിജെപി സ്ഥാനാർത്ഥി സ്വപ്ന ദാസും ജുബ്രജ്നഗറിൽ ബിജെപിയുടെ മലിന ദേബ്നാഥുമാണ് വിജയിച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ചു കോൺഗ്രസിൽ ചേർന്ന മുൻ ആരോഗ്യമന്ത്രി സുദീപ് ദേബ് ബർമൻ അഗർത്തല സീറ്റ് നിലനിർത്തി.
ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്. 78.58 ശതമാനത്തിലധികം പേരാണ് വോട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tripura, Tripura CM