• HOME
  • »
  • NEWS
  • »
  • india
  • »
  • സിബിഎസ്ഇ പത്താം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം ജൂണില്‍

സിബിഎസ്ഇ പത്താം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം ജൂണില്‍

പക്ഷപാതമില്ലെന്ന് ഉറപ്പാക്കണമെന്നും ക്രമക്കേടുണ്ടായാല്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ എട്ടംഗ കമ്മിറ്റിയെ നിയോഗിക്കണമെന്ന് നിര്‍ദേശം. കോവിഡ് വ്യാപനം കണക്കിലെടുത്ത് ബോര്‍ഡ് പരീക്ഷ നടത്താതെ 11ാം ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് മുന്നോടിയായാണ് മാര്‍ഗരേഖ പ്രഖ്യാപിച്ചത്. ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും 80 മാര്‍ക്ക് വരെയാണ് നല്‍കുക. ഇന്റേണല്‍ അസെസ്‌മെന്റിന് 20 മാര്‍ക്ക് നല്‍കും.

    പക്ഷപാതമില്ലെന്ന് ഉറപ്പാക്കണമെന്നും ക്രമക്കേടുണ്ടായാല്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 20ന് ഫലപ്രഖ്യാപനം നടത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

    Also Read- Covid 19 | തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമുള്ള ആഹ്ലാദ പ്രകടനം ഒഴിവാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

    അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. നിലവില്‍ 32 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 48,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

    ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായത്. ഏപ്രില്‍ മാസത്തില്‍ മാത്രം 69 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

    കോവിഡ് ബാധിച്ചുള്ള മരണവും രാജ്യത്ത് കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3523 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,11,853 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ 1,91,63,488 കേസുകളും 2,11,778 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

    കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള കേസുകളും മരണങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 30 ന് 2,97,488 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,56,71,536 ആയി.

    ഏപ്രില്‍ 29 ന് 19,20,107 സാംപിളുകള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഏപ്രില്‍ 30 ന് ലഭിച്ചത്. ദിവസേനയുള്ള പരിശോധനകള്‍ 19 ലക്ഷം കടന്ന ആദ്യ സംഭവമാണിത്. ഏപ്രില്‍ 28 ന് 17.68 ലക്ഷം സാംപിളുകള്‍ പരീക്ഷിച്ചു. പകര്‍ച്ചവ്യാധി തുടങ്ങിയതു മുതല്‍ ഏപ്രില്‍ 29 വരെ രാജ്യത്ത് മൊത്തം 28.64 കോടി പരിശോധനകള്‍ നടത്തി.
    Published by:Jayesh Krishnan
    First published: