• HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം; ലീഗിന്‍റെ ഹർജി തള്ളണമെന്ന് കേന്ദ്രം

മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം; ലീഗിന്‍റെ ഹർജി തള്ളണമെന്ന് കേന്ദ്രം

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും ലീഗിന്‍റെ ഹർജിയിൽ പറയുന്നു. 

supreme court

supreme court

  • Share this:
    ന്യൂഡൽഹി: മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തു. ആഭ്യന്തര മന്ത്രാലയം മെയ് 29ന് പുറത്ത് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ അപേക്ഷ  സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

    വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. നേരത്തെ അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

    ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ചത്തീസ്ഗഡ്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു , സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷിക്കാം എന്നാണ്  വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.

    Also Read- പൗരത്വ ഭേദഗതി നിയമം; പ്രതിഷേധങ്ങൾ ദൗർഭാഗ്യകരം; ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്ന് പ്രധാനമന്ത്രി

    1955ലെ പൗരത്വ നിയമപ്രകാരം വിജ്ഞാപനമിറക്കിയത് നിയമവിരുദ്ധമാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും ഹർജിയിൽ പറയുന്നു.

    കഴിഞ്ഞ മാസം അവസാനമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

    Also Read- 'പൗരത്വ ഭേദഗതി നിയമം ഒരുകാരണവശാലും നടപ്പാക്കില്ല'; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി വിജയൻ

    ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
    സിഎഎ നിയമം 2019 ൽ കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കലാപത്തിനും കാരണമായി. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ തണുത്തത്. നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കാന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുക.
    Published by:Anuraj GR
    First published: