ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഒരു മാസത്തിനുള്ളിൽ സർക്കാർ വസതി ഒഴിയാനാണ് നിർദ്ദേശം. ലോധി എസ്റ്റേറ്റിലെ വസതി ഓഗസ്റ്റ് ഒന്നിനുള്ളിൽ ഒഴിയാനാണ് നഗരവികസന മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
ഗാന്ധി കുടുംബത്തിനുള്ള എസ് പി ജി സുരക്ഷ കഴിഞ്ഞ നവംബറിൽ സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീട് ഒഴിയാനും നിർദ്ദേശം നൽകിയിരിക്കുന്നത്. സി ആർ പി എഫിന്റെ 'ഇസഡ് പ്ലസ്' സുരക്ഷയാണ് ഇപ്പോൾ പ്രിയങ്ക ഗാന്ധിക്കുള്ളത്.
'ഇസഡ് പ്ലസ്' സുരക്ഷയുള്ളവർക്ക് സർക്കാർ താമസസൗകര്യം നൽകാൻ വ്യവസ്ഥ ഇല്ലെന്നും മന്ത്രാലയം പ്രിയങ്ക ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. വീട് ഓഗസ്റ്റ് ഒന്നിന് ഒഴിഞ്ഞില്ലെങ്കിൽ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Congress leader Priyanka Gandhi Vadra asked to vacate government allotted accommodation within one month, by Ministry of Housing and Urban Affairs. pic.twitter.com/YPIJqGBIds
ലോധി എസ്റ്റേറ്റിലെ 6b നമ്പര്‍ 35 ബംഗ്ലാവ് അനുവദിച്ചത് 1997 ഫെബ്രുവരിയിൽ ആയിരുന്നു. ഒപ്പം എസ് പി ജി സുരക്ഷയും അനുവദിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.