ന്യൂഡൽഹി: 4ജി കണക്ഷൻ നൽകുന്നതിനായി ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതുസംബന്ധിച്ച് നിലവിൽ പുറത്തിറക്കിയ ടെൻഡർ പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന് (എംടിഎൻഎൽ) സമാനമായ സന്ദേശം സന്ദേശം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സ്വകാര്യ മൊബൈൽ സർവീസ് ഓപ്പറേറ്റർമാരോട് ചൈനയിൽ നിർമ്മിച്ച ഉപകരണങ്ങളെ ആശ്രയിക്കുന്നത് വേഗത്തിൽ കുറയ്ക്കാനും നിർദേശം നൽകും. ചൈനീസ് കമ്പനികൾ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ നെറ്റ്വർക്ക് സുരക്ഷ എല്ലായ്പ്പോഴും പ്രശ്നമാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വിദേശ ഹാർഡ്വെയറുകൾ മാറ്റിസ്ഥാപിക്കാനുള്ള സമയമാണിതെന്ന് ലെഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിംഗ് ഹൂഡ (റിട്ടയേർഡ്) കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ബിഎസ്എൻഎല്ലിന് 60% ചൈനീസ് ആശ്രയത്വമുണ്ടെന്ന് പറഞ്ഞു. "കൂടുതൽ തദ്ദേശീയവൽക്കരണത്തിലേക്ക് നാം നീങ്ങേണ്ട സമയമാണിതെന്ന് കരുതുന്നു, ഐടിയിലെ തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകേണ്ട നയമാണ് സർക്കാരിനുള്ളത്. എന്നാൽ ഈ നയത്തിന് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നു," അദ്ദേഹം പറഞ്ഞിരുന്നു.
ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരായ നിലപാട് സർക്കാർ കർക്കശമാക്കിയത്. 1967 ൽ നാഥു ലയിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇരു സൈനികരും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. 1967ൽ ഇന്ത്യക്ക് 80 സൈനികരെ നഷ്ടപ്പെടുകയും ചൈനയ്ക്ക് 300 ലധികം സൈനികരെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് ത്സോ, ഗാൽവാൻ വാലി, ഡെംചോക്ക്, ദൌലത് ബേഗ് ഓൾഡി എന്നിവിടങ്ങളിലെ ഏറ്റുമുട്ടൽ ഇന്ത്യയിൽ ചൈന വിരുദ്ധ വികാരം ആളിക്കത്താൻ ഇടയായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ ബുധനാഴ്ച ചൈനീസ് ഹാൻഡ്സെറ്റ് നിർമാതാക്കളായ ഓപ്പോ തങ്ങളുടെ മുൻനിര 5 ജി സ്മാർട്ട്ഫോണിന്റെ ലൈവ് സ്ട്രീം ലോഞ്ച് റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെ മികച്ച അഞ്ച് സ്മാർട്ട്ഫോൺ വിൽപ്പനക്കാരിൽ ഒരാളായ ഓപ്പോ, ബുധനാഴ്ച യൂട്യൂബ് വഴി ഫൈൻഡ് എക്സ് 2 സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പിന്നീട് തത്സമയ സ്ട്രീം റദ്ദാക്കി, പകരം കമ്പനി മുൻകൂട്ടി റെക്കോർഡുചെയ്ത വീഡിയോ അപ്ലോഡുചെയ്യുകയായിരുന്നു.
ഇന്ത്യയിലെ അഞ്ച് മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നാലെണ്ണം (ഷിയോമി, വിവോ, റിയൽമെ, ഓപ്പോ) ചൈനയിൽ നിന്നുള്ളവയാണ്. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ കയറ്റി അയച്ച സ്മാർട്ട്ഫോണുകളുടെ 76 ശതമാനവും ഈ ചൈനീസ് കമ്പനികളുടേതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.