ഭോപ്പാൽ: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് പിന്നിലെ 'ലോജിക്'ചോദ്യം ചെയ്ത കോൺഗ്രസ് എംഎൽഎയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മധ്യപ്രദേശ് മുൻ മന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ സജ്ജൻ സിംഗ് വർമ്മയ്ക്ക് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസയച്ചത്.
പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. നേരത്തെ കേന്ദ്രവും ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ സജ്ജൻ സിംഗ് നടത്തിയ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ പ്രസ്താവനയുടെ പേരിലാണ് ഇപ്പോൾ ബാലവകാശ കമ്മീഷന്റെയും ഇടപെടൽ.
15-17 വയസ് ആകുമ്പോൾ തന്നെ പെൺകുട്ടികൾക്ക് ശാരീരികമായി പ്രത്യുത്പ്പാദനത്തിന് സാധിക്കുമെന്ന് വിദഗ്ധ റിപ്പോർട്ടുകൾ തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് 18 വയസുള്ള പെൺകുട്ടി വിവാഹത്തിന് പക്വത കൈവരിച്ചതായി കണക്കാക്കപ്പെടുന്നു. അങ്ങനെയുള്ളപ്പോൾ ഈ പ്രായപരിധി 21 ആയി ഉയർത്തുന്നതിന്റെ ലോജിക്ക് എന്താണ്. എന്നായിരുന്നു സിംഗിന്റെ ചോദ്യം. വിവാദ പ്രസ്താവനയുടെ പേരിൽ ബിജെപി ഇദ്ദേഹത്തിനെതിരെ രംഗത്തു വന്നിരുന്നു. എംഎൽഎ ഖേദപ്രകടനം നടത്തണമെന്നായിരുന്നു ആവശ്യം.
National Commission For Protection of Child Rights issues notice to Congress leader Sajjan Singh Verma, requesting him to "provide an explanation within 2 days giving reasons and justifying his intention for making such discriminatory statement against minor girls and law..." https://t.co/llPjYyQa40
ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ബാലവകാശ കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.