• HOME
  • »
  • NEWS
  • »
  • india
  • »
  • 'ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നിർത്തിവയ്ക്കണം': തെരഞ്ഞെടുപ്പ് കമ്മീഷനോട് സീതാറാം യെച്ചൂരി

'ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നിർത്തിവയ്ക്കണം': തെരഞ്ഞെടുപ്പ് കമ്മീഷനോട് സീതാറാം യെച്ചൂരി

ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താകാനും ഇടയാക്കുന്നതാണ്‌ നടപടിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

  • Share this:
    ന്യൂഡൽഹി: വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകൾ നടത്താതെ തെരഞ്ഞെടുപ്പ്‌ കമീഷൻ പുനരാരംഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണർക്ക്‌ കത്തയച്ചു. നടപടികൾ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താകാനും ഇടയാക്കുന്നതാണ്‌ നടപടി. 2015ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ്‌ രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്തായെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

    Also Read- 'ഈഴവൻ സ്ഥാനാർത്ഥിയായാൽ ബിജെപിയിൽ നിന്ന് വോട്ട് ചോരുമെന്നത് വസ്തുത'; തേജോവധം ചെയ്യാൻ ശ്രമമെന്ന് വെള്ളാപ്പള്ളി നടേശൻ

    രാജ്യത്ത്‌ ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാൻ നിയമമില്ല. വോട്ടർമാരുടെ ആധാർവിവരങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ്‌ കമ്മീമീഷനും നയമില്ല. വോട്ടർപട്ടികയിൽ ഇരട്ടിപ്പ്‌ ഒഴിവാക്കാനാണ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന്‌ പറയുന്നു. എന്നാൽ, ആധാറിൽത്തന്നെ ഇരട്ടിപ്പുണ്ടെന്ന്‌ സിഎജി ഓഡിറ്റിൽ വ്യക്തമാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക്‌ ലഭിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്‌. ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട്‌ വരുംവരെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിർത്തിവയ്‌ക്കണം.

    വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയ ജനപ്രാതിനിധ്യ നിയമഭേദഗതി- 2021 നിലവിൽവരുന്നതിനുമുമ്പ്‌ സമാഹരിച്ച എല്ലാ ആധാർവിവരങ്ങളും നീക്കംചെയ്യണം. പുതുതായി ബന്ധിപ്പിക്കുന്നതിന്റെ സാങ്കേതികപ്രക്രിയയും സ്വകാര്യതാനയവും രാഷ്‌ട്രീയപാർടികളുമായി പങ്കിടണം. ഈ സംവിധാനം ഐച്ഛികമായതിനാൽ വോട്ടർപട്ടിക-ആധാർ ബന്ധിപ്പിക്കൽ അവസാനിപ്പിക്കാൻ വോട്ടർമാർക്ക്‌ അവകാശം നൽകണം.

    Also Read- ITR | എന്താണ് ഐടിആര്‍ ഇ-വെരിഫിക്കേഷന്‍? ആധാര്‍ ഉപയോഗിച്ച് ഐടിആര്‍ എങ്ങനെ വെരിഫൈ ചെയ്യാം?

    എൻപിആർ, എൻആർസി പോലുള്ള പദ്ധതികൾക്കായി ഈ വിവരശേഖരം ആഭ്യന്തരമന്ത്രാലയത്തിന്‌ കൈമാറാനുള്ള ഏതു നീക്കത്തെയും എതിർക്കുമെന്നും കത്തിൽ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

    അതേസമയം, കള്ളവോട്ട് തടയുന്നതിനും ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഒഴിവാക്കുന്നതിനും യഥാർത്ഥ വോട്ടർമാർ തന്നെയാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത് എന്നും ഉറപ്പ് വരുത്താനുള്ള ഫലപ്രദമായ മാർഗം എന്ന നിലയിലാണ് വോട്ടർ പട്ടിക ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. കേന്ദ്ര സർക്കാറും ബിജെപിയും ഇതിനെ ശക്തമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, തീരുമാനത്തോട് കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
    Published by:Rajesh V
    First published: