HOME /NEWS /India / ബൂത്തുകളെ കുറിച്ച് വ്യക്തമാക്കാത്തതെന്ത്? വോട്ട് ചെയ്യുന്നതിൽ നിന്ന് ദളിതരെ തടഞ്ഞെന്ന ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ബൂത്തുകളെ കുറിച്ച് വ്യക്തമാക്കാത്തതെന്ത്? വോട്ട് ചെയ്യുന്നതിൽ നിന്ന് ദളിതരെ തടഞ്ഞെന്ന ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

news18

news18

ഇതെല്ലാം വ്യാജ വാർത്തകളാണെന്നും അങ്ങനെയെങ്കിൽ ബൂത്തിന്റെ പേര് എന്തുകൊണ്ട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലക്നൗ: ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ ദളിതരെ വോട്ട് ചെയ്യുന്നതിൽ നിന്ന് പൊലീസ് തടഞ്ഞെന്ന ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് ഓഫീസ്. ബിഎസ്പിയും എസ്പിയുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജ്നോർ ലോക്സഭ മണ്ഡലത്തിലാണ് ദളിതരെ തടഞ്ഞതെന്നായിരുന്നു എസ്പിയും ബിഎസ്പിയും ആരോപിച്ചത്.

    also read: രാഹുലിന്‍റെ സുരക്ഷ: കോൺഗ്രസിന്‍റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമോ?

    സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ദളിതരെ തടഞ്ഞെന്ന വാർത്തകളുണ്ടെന്നായിരുന്നു ബിഎസ്പി ആരോപിച്ചത്. എട്ട് ലോകസഭ മണ്ഡലങ്ങളിലാണ് ഉത്തർപ്രദേശിലെ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

    ഈ റിപ്പോർട്ടുകൾ വ്യാജമാണെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എൽ വെങ്കടേശ്വരലു പിടിഐയോട് പറഞ്ഞു. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ചോദിച്ചുവെന്നും എന്നാൽ ഇത്തരത്തിലൊരു സംഭവം ഒരിടത്തും ഉണ്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം വ്യാജ വാർത്തകളാണെന്നും അങ്ങനെയെങ്കിൽ ബൂത്തിന്റെ പേര് എന്തുകൊണ്ട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

    നിരവധി പോളിംഗ് ബൂത്തുകളിൽ ബിഎസ്പി വോട്ടർമാരെ പ്രത്യേകിച്ച് ദളിതരെ പൊലീസ് തടഞ്ഞുവെന്ന് ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി എസ് സി മിശ്ര പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ബാറ്റൺ കൊണ്ട് പൊലീസ് തടഞ്ഞതിനാൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഉയർന്ന ജാതിക്കാരുടെ ഏകാധിപത്യത്തിനു മേലാണ് ഇത് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ട് ഫലമില്ല- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

    വോട്ടർഐഡി ഇല്ലാതെ വോട്ടുചെയ്യാനെത്തിയ നിരവധി പേരെ പിരിച്ചുവിടുന്നതിനായി കരൈനയിൽ പൊലീസ് ആകാശത്തേക്ക് വെടിവച്ചുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഷാംലിയിലെ പോളിംഗ് സ്റ്റേഷനിലാണ് 30ഓളം പേർ ഐഡികാർഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയത്. തിരിച്ചു പോകാൻ പറഞ്ഞിട്ട് അനുസരിക്കാതെ വന്നതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്. പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

    First published:

    Tags: 2019 Lok Sabha Election Polling day, 2019 lok sabha elections, 2019 Loksabha Election election commission of india, BSP, First phase of election 2019, Lok Sabha Battle, Lok Sabha ELECTION, Lok Sabha Election 2019, Lok Sabha elections 2019, Lok sabha polls 2019, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019