ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി ബിജെപി എംപി നിഷികാന്ത് ദുബെ. പാര്‍ലമെന്ററി നടപടിക്രമത്തിന്റെ മാന്യത, ധാര്‍മ്മികത, അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് നിഷികാന്ത് ദുബെ എംപി നോട്ടീസിൽ ആരോപിച്ചു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ നിഷികാന്ത് ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച വിഷയങ്ങളേയും തീരുമാനത്തേയും അപഹസിക്കുന്ന രീതിയില്‍ ബിജെപി എംപി സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിച്ചുവെന്നാണ് ശശി തരൂരിന്റെ വാദം.
TRENDING Sachin Tendulkar| ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ [NEWS]തൃശൂരിൽ വീണ്ടും വൻ സ്പിരിറ്റുവേട്ട ; വീട്ടിൽ സൂക്ഷിച്ച 1700 ലിറ്റർ സ്പിരിറ്റ് പിടികൂടി[NEWS]മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ[NEWS]
ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ തന്റെ പദവിയെ മാത്രമല്ല പൊതുതാല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“ബിജെപിയും ആർഎസ്‌എസും ഫെയ്‌സ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കുന്നു, അവർ വ്യാജവാർത്തകളും വിദ്വേഷവും സമഗ്രമായി പ്രചരിപ്പിക്കുകയും അത് വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു” എന്ന് ട്വീറ്റ് ചെയ്ത ലോക്‌സഭാ എംപി രാഹുൽ ഗാന്ധിക്കും ദുബെ നോട്ടീസ് നൽകി. ദുബേ നീക്കിയ പ്രത്യേകാവകാശ ലംഘനത്തിനുള്ള അപേക്ഷ ലോക്സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടങ്ങളുടെ 227-ാം ചട്ടപ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress MP Shashi Tharoor, Facebook, Rahul gandhi