Nirmala Sitharaman speech today: ഒരു രാജ്യം, ഒരു റേഷൻ കാർഡ്; തെരുവുകച്ചവടക്കാർക്ക് 5000 കോടിയുടെ വായ്പ
Nirmala Sitharaman speech today: സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു ധനമന്ത്രി

nirmala_sitharaman
- News18 Malayalam
- Last Updated: May 14, 2020, 6:25 PM IST
ന്യൂഡൽഹി: 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന സംവിധാനം രാജ്യത്ത് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു ധനമന്ത്രി. രണ്ടു ദിവസത്തിനുള്ളിൽ തന്റെ രണ്ടാമത്തെ പത്രസമ്മേളനമാണ് ഇന്ന് നിർമല സീതാരാമൻ നടത്തിയത്.
തെരുവ് കച്ചവടക്കാർക്ക് 5,000 കോടി രൂപ പ്രത്യേക വായ്പാ സൗകര്യം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ സർക്കാർ പ്രത്യേക വായ്പാ സൗകര്യം ആരംഭിക്കും. പ്രാരംഭ പ്രവർത്തന മൂലധനം 10,000 രൂപ ആയിരിക്കും. 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാർക്ക് പദ്ധതിയുടെ ഫലം ലഭിക്കും. ഇതിനായി 5,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും. പണമിടപാടുകളിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു റേഷൻ കാർഡ്
"സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം 2021 മാർച്ചോടെ നടപ്പാക്കും. ഇതോടെ ഇന്ത്യയിലെ ഏതെങ്കിലും ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണ സമ്പ്രദായത്തിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർക്ക് സാധിക്കും. നിലവിൽ കുടിയേറ്റ കുടുംബങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഭക്ഷണം ലഭ്യമാക്കാൻ കഴിയില്ല. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി കുടിയേറ്റ ഗുണഭോക്താവിനെ ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണസമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യം വാങ്ങാൻ പ്രാപ്തമാക്കും. ജനസംഖ്യയുടെ 83 ശതമാനം വരുന്ന 23 സംസ്ഥാനങ്ങളിലെ 67 കോടി ഗുണഭോക്താക്കളാണ് നിലവിൽ പൊതുവിതരണസമ്പ്രദായത്തിനുകീഴിലുള്ളത്. 2021 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളും ന്യായമായ വില ഷോപ്പ് ഓട്ടോമേഷൻ പൂർത്തിയാക്കും, ”ധനമന്ത്രി പറഞ്ഞു.
നാണ്യവിള കാർഷിക വായ്പ ആവശ്യകതകൾക്കായി 30,000 കോടി രൂപയുടെ അധിക റീഫിനാൻസ് പിന്തുണ നബാർഡ് നൽകും. ഇത് സാധാരണ ധനകാര്യ രീതികളിലൂടെ നബാർഡ് അംഗീകരിക്കുന്ന 90,000 കോടിയിലധികം രൂപയാണ്. 3 കോടി കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
1,500 കോടിയുടെ മുദ്ര ശിശു വായ്പ
50,000 രൂപയുടെ മുദ്ര ശിശു വായ്പ നിലവിലെ പോർട്ട്ഫോളിയോ 1.62 ലക്ഷം കോടി രൂപയാണ്. 12 മാസത്തേക്ക് പ്രോംപ്റ്റ് പേയ്‌മെൻറുകൾക്ക് സർക്കാർ രണ്ട് ശതമാനം പലിശ സബ്‌വെൻഷൻ നൽകും. മുദ്ര ശിശു വായ്പക്കാർക്ക് 1,500 കോടി രൂപയുടെ ആശ്വാസം ലഭിക്കും. ഏകദേശം 3 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്നു
ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾക്കായി CAMPA വഴി 6000 കോടി
ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 6,000 കോടി രൂപ മാറ്റിവെച്ചു. ആദിവാസികൾക്ക് ഉൾപ്പടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി. വനവൽക്കരണം പോലുള്ള ജോലികൾ ഇതിൽ ഉൾപ്പെടും.
TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
കുടിയേറ്റ തൊഴിലാളികൾക്ക് സൌജന്യ ഭക്ഷ്യധാന്യം
കുടിയേറ്റ തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യും. സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് സൌജന്യ ഭക്ഷ്യധാന്യവിതരണം നടത്തുകയെന്നും നിർമല സീതാരാമൻ അറിയിച്ചു. 8 കോടിയിലധികം കുടിയേറ്റക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതിന്റെ ചെലവ് കേന്ദ്രം വഹിക്കും. 3,500 കോടി രൂപ ഇതിനായി ചെലവഴിക്കും, ” നിർമല സീതാരാമൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്കുള്ള സൌജന്യ ഭക്ഷ്യധാന്യ വിതരണത്തിന് കേന്ദ്രം മുൻകൈ എടുക്കും. കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞു കണ്ടെത്തി പൂർണ്ണമായി വിതരണം ചെയ്യുകയും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ് ” നിർമല സീതാരാമൻ പറഞ്ഞു.
തെരുവ് കച്ചവടക്കാർക്ക് 5,000 കോടി രൂപ പ്രത്യേക വായ്പാ സൗകര്യം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ സർക്കാർ പ്രത്യേക വായ്പാ സൗകര്യം ആരംഭിക്കും. പ്രാരംഭ പ്രവർത്തന മൂലധനം 10,000 രൂപ ആയിരിക്കും. 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാർക്ക് പദ്ധതിയുടെ ഫലം ലഭിക്കും. ഇതിനായി 5,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും. പണമിടപാടുകളിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
"സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം 2021 മാർച്ചോടെ നടപ്പാക്കും. ഇതോടെ ഇന്ത്യയിലെ ഏതെങ്കിലും ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണ സമ്പ്രദായത്തിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർക്ക് സാധിക്കും. നിലവിൽ കുടിയേറ്റ കുടുംബങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഭക്ഷണം ലഭ്യമാക്കാൻ കഴിയില്ല. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി കുടിയേറ്റ ഗുണഭോക്താവിനെ ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണസമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യം വാങ്ങാൻ പ്രാപ്തമാക്കും. ജനസംഖ്യയുടെ 83 ശതമാനം വരുന്ന 23 സംസ്ഥാനങ്ങളിലെ 67 കോടി ഗുണഭോക്താക്കളാണ് നിലവിൽ പൊതുവിതരണസമ്പ്രദായത്തിനുകീഴിലുള്ളത്. 2021 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളും ന്യായമായ വില ഷോപ്പ് ഓട്ടോമേഷൻ പൂർത്തിയാക്കും, ”ധനമന്ത്രി പറഞ്ഞു.
നാണ്യവിള കാർഷിക വായ്പ ആവശ്യകതകൾക്കായി 30,000 കോടി രൂപയുടെ അധിക റീഫിനാൻസ് പിന്തുണ നബാർഡ് നൽകും. ഇത് സാധാരണ ധനകാര്യ രീതികളിലൂടെ നബാർഡ് അംഗീകരിക്കുന്ന 90,000 കോടിയിലധികം രൂപയാണ്. 3 കോടി കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
1,500 കോടിയുടെ മുദ്ര ശിശു വായ്പ
50,000 രൂപയുടെ മുദ്ര ശിശു വായ്പ നിലവിലെ പോർട്ട്ഫോളിയോ 1.62 ലക്ഷം കോടി രൂപയാണ്. 12 മാസത്തേക്ക് പ്രോംപ്റ്റ് പേയ്‌മെൻറുകൾക്ക് സർക്കാർ രണ്ട് ശതമാനം പലിശ സബ്‌വെൻഷൻ നൽകും. മുദ്ര ശിശു വായ്പക്കാർക്ക് 1,500 കോടി രൂപയുടെ ആശ്വാസം ലഭിക്കും. ഏകദേശം 3 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്നു
ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾക്കായി CAMPA വഴി 6000 കോടി
ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 6,000 കോടി രൂപ മാറ്റിവെച്ചു. ആദിവാസികൾക്ക് ഉൾപ്പടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി. വനവൽക്കരണം പോലുള്ള ജോലികൾ ഇതിൽ ഉൾപ്പെടും.
TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
കുടിയേറ്റ തൊഴിലാളികൾക്ക് സൌജന്യ ഭക്ഷ്യധാന്യം
കുടിയേറ്റ തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യും. സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് സൌജന്യ ഭക്ഷ്യധാന്യവിതരണം നടത്തുകയെന്നും നിർമല സീതാരാമൻ അറിയിച്ചു. 8 കോടിയിലധികം കുടിയേറ്റക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതിന്റെ ചെലവ് കേന്ദ്രം വഹിക്കും. 3,500 കോടി രൂപ ഇതിനായി ചെലവഴിക്കും, ” നിർമല സീതാരാമൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്കുള്ള സൌജന്യ ഭക്ഷ്യധാന്യ വിതരണത്തിന് കേന്ദ്രം മുൻകൈ എടുക്കും. കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞു കണ്ടെത്തി പൂർണ്ണമായി വിതരണം ചെയ്യുകയും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ് ” നിർമല സീതാരാമൻ പറഞ്ഞു.