സ്ഥാനാര്‍ഥി AC കാറിൽ; പൊരിവെയിലിൽ പ്രചാരണത്തിന് 'ഡൂപ്ലിക്കേറ്റ്': ഗൗതം ഗംഭീറിനെതിരെ ആരോപണങ്ങളുമായി AAP
സ്ഥാനാർഥിയായ ഗൗതം ഗംഭീർ എസി കാറിൽ.. പ്രചാരണം നടത്തുന്നത് രൂപസാദൃശ്യമുള്ള കോണ്‍ഗ്രസ് നേതാവാണെന്ന ആരോപണങ്ങളുമായി ആപ്
news18
Updated: May 11, 2019, 8:17 AM IST

Gautam Gambhir
- News18
- Last Updated: May 11, 2019, 8:17 AM IST
ന്യൂഡൽഹി : ബിജെപി ദക്ഷിണ ഡൽഹി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി. കനത്ത വെയിൽ ആയതിനാൽ ഡൂപ്ലിക്കേറ്റിനെ പ്രചാരണത്തിനിറക്കിയെന്നാണ് ആരോപണം.
ആം ആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'തന്റെ രൂപസാദ്യശ്യമുള്ള ഗൗരവ് അറോറ എന്ന കോൺഗ്രസ് നേതാവിനെയാണ് ഗൗതം ഗംഭീര്‍ പ്രചാരണത്തിനിറക്കിയിരിക്കുന്നത്. സ്ഥാനാർഥി എയർ കണ്ടീഷന്‍ ചെയ്ത കാറിലിരിക്കുമ്പോൾ, പൊരിവെയിലിൽ പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ അപരനെ മാലയിട്ട് സ്വീകരിക്കുകയാണ് ജനങ്ങൾ.. ഇത് കോൺഗ്രസിന്റെയും ബിജെപിയുടെയും മായം ' എന്നാണ് സിസോഡിയ ട്വിറ്ററിൽ കുറിച്ചത്. Also Read-'നിയമം അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് കളിക്കാൻ നിൽക്കുന്നത്' - മുനയുള്ള ചോദ്യം ഗൗതം ഗംഭീറിനോട്
ഡൽഹിയിൽ ആം ആദ്മിയും ബിജെപിയും തമ്മില്‍ നിലവിലിരിക്കുന്ന അസ്വാരസ്യങ്ങളിൽ അവസാനമായി എത്തിയതാണ് ഗൗതം ഗംഭീർ വിവാദം.നേരത്തെ ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിക്കുന്ന ലഘുലേഖകൾ ബിജെപി സ്ഥാനാർഥിയായ ഗംഭീർ വിതരണം ചെയ്തുവെന്ന ആരോപണം ഉയർന്നിരുന്നു. നിന്ദ്യവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചുവെന്ന് കാട്ടി ആപ് സ്ഥാനാര്‍ഥി അതിഷി പരാതിയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പലതവണ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അതിഷി പ്രതികരിച്ചത്.
Also Read-അനുമതി ഇല്ലാതെ റാലി നടത്തി; ഗൗതം ഗംഭീറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു
ഗംഭീറിനെപ്പോലുള്ളവർ തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾ എങ്ങനെ സുരക്ഷിതരായിരിക്കും എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കും എന്നായിരുന്നു പ്രതികരണം. ഇതിന് പുറമെ ആപ് നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ, അതിഷി എന്നിവർക്കെതിരെ അപകീർത്തി പരാമർശത്തിന് നോട്ടീസും അയച്ചിരുന്നു.
ഈ വിവാദങ്ങൾക്കും നടുവിലാണ് ഗംഭീറിനെതിരെ പുതിയ ആരോപണങ്ങളുമായി ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്.
ആം ആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'തന്റെ രൂപസാദ്യശ്യമുള്ള ഗൗരവ് അറോറ എന്ന കോൺഗ്രസ് നേതാവിനെയാണ് ഗൗതം ഗംഭീര്‍ പ്രചാരണത്തിനിറക്കിയിരിക്കുന്നത്. സ്ഥാനാർഥി എയർ കണ്ടീഷന്‍ ചെയ്ത കാറിലിരിക്കുമ്പോൾ, പൊരിവെയിലിൽ പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ അപരനെ മാലയിട്ട് സ്വീകരിക്കുകയാണ് ജനങ്ങൾ.. ഇത് കോൺഗ്രസിന്റെയും ബിജെപിയുടെയും മായം ' എന്നാണ് സിസോഡിയ ട്വിറ്ററിൽ കുറിച്ചത്.
ഡൽഹിയിൽ ആം ആദ്മിയും ബിജെപിയും തമ്മില്‍ നിലവിലിരിക്കുന്ന അസ്വാരസ്യങ്ങളിൽ അവസാനമായി എത്തിയതാണ് ഗൗതം ഗംഭീർ വിവാദം.നേരത്തെ ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിക്കുന്ന ലഘുലേഖകൾ ബിജെപി സ്ഥാനാർഥിയായ ഗംഭീർ വിതരണം ചെയ്തുവെന്ന ആരോപണം ഉയർന്നിരുന്നു. നിന്ദ്യവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചുവെന്ന് കാട്ടി ആപ് സ്ഥാനാര്‍ഥി അതിഷി പരാതിയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പലതവണ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അതിഷി പ്രതികരിച്ചത്.
Also Read-അനുമതി ഇല്ലാതെ റാലി നടത്തി; ഗൗതം ഗംഭീറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു
ഗംഭീറിനെപ്പോലുള്ളവർ തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾ എങ്ങനെ സുരക്ഷിതരായിരിക്കും എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കും എന്നായിരുന്നു പ്രതികരണം. ഇതിന് പുറമെ ആപ് നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ, അതിഷി എന്നിവർക്കെതിരെ അപകീർത്തി പരാമർശത്തിന് നോട്ടീസും അയച്ചിരുന്നു.
ഈ വിവാദങ്ങൾക്കും നടുവിലാണ് ഗംഭീറിനെതിരെ പുതിയ ആരോപണങ്ങളുമായി ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്.
- 2019 lok sabha elections
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- case
- contest to loksabha
- Gautam Gambhir
- loksabha eclection 2019
- loksabha election
- loksabha poll
- Loksabha polls
- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
- ഗംഭീര്‍
- ലോക്സഭ തെരഞ്ഞെടുപ്പ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019