ഗാന്ധി ചിത്രത്തിൽ വെടിയുതിർത്തവരെ ആദരിച്ച് ഹിന്ദുമഹാസഭ. ഇക്കഴിഞ്ഞ ജനുവരി 30ന് അലിഗഢിൽവെച്ചാണ് ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകൺ പാണ്ഡെ ഉൾപ്പടെയുള്ളവരെയാണ് ആദരിച്ചത്. ഹിന്ദുമഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് ഭഗവദ് ഗീതയും വാളും നൽകിയാണ് ആദരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂജയും ഭർത്താവ് അശോക് പാണ്ഡെയും അറസ്റ്റിലായിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. പൂജയ്ക്കൊപ്പം അറസ്റ്റിലായ മറ്റ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
മഹാത്മാഗാന്ധിയുടെ കൊലപാതകം പുനരാവിഷ്ക്കരിച്ചതിലൂടെ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകൺ പാണ്ഡേ യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും എന്നാൽ അത് തെറ്റായ രീതിയിലാണ് പ്രചരിച്ചതെന്നും കൗശിക് പറഞ്ഞു. പൂജയ്ക്കെതിരെ കേസെടുത്ത അലിഗഢ് പൊലീസ് ഭീകരസംഘനടകൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൂജ ശകുൻ പാണ്ഡെ, തന്റെ പ്രവർത്തനത്തെ ന്യായീകരിക്കുകയും സ്കൂൾ പാഠ്യപദ്ധതിയിൽ മഹാത്മാവിന്റെ കൊലപാതകിയായ നാഥുറാം ഗോഡ്സെയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഉൾപ്പെടുത്തലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ വിദ്യാർത്ഥികൾക്ക് 'യഥാർത്ഥ വസ്തുതകൾ' അറിയാൻ കഴിയുമെന്ന് അവർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അലിഗഡ് പോലീസ് സ്ഥലത്തെത്തി, വീഡിയോ റെക്കോർഡ് ചെയ്തു.
"ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടവർ അവിടെ ഒത്തുകൂടി ഭക്ഷണം കഴിക്കുകയാണ് ഉണ്ടായതെന്ന് ഗാന്ധി പാർക്ക് പൊലീസ് സ്റ്റേഷനിലെ ഇൻചാർജ് ദയേന്ദ്ര ശർമ പറഞ്ഞു. അതിൽ ഒരു തെറ്റും കാണുന്നില്ല അതിനാൽ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.