• HOME
  • »
  • NEWS
  • »
  • india
  • »
  • മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാതായി; വീഴ്ച വരുത്തിയത് പൊലീസെന്ന് ആശുപത്രി അധികൃതർ

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാതായി; വീഴ്ച വരുത്തിയത് പൊലീസെന്ന് ആശുപത്രി അധികൃതർ

പോലിസ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മൃതദേഹം കൈമാറിയതിനാലാണ് വീഴ്ചയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മുംബൈ: മുംബൈയില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായെന്നു പരാതി. നവിമുംബൈയില്‍ ഉള്‍വയില്‍ താമസിക്കുന്ന ഉമര്‍ ഫാറൂഖ് ഷെയ്ഖി(29)ന്റെ മൃതദേഹമാണ് കാണാതായത്.

    മരിച്ചശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നു വ്യക്തമായതോടെ മൃതദേഹം കൊണ്ടുപോവാന്‍ ആശുപത്രിയിൽ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് മനസിലായത്.

    മെയ് 9നാണ് ഉമര്‍ ഫാറൂഖ് ഷെയ്ഖ് വീട്ടില്‍ മരണപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിനു കോവിഡുണ്ടോ എന്ന് പരിശോധിച്ച ശേഷം മൃതദേഹം സംസ്‌കരിച്ചാല്‍ മതിയെന്ന് പോലിസ് അറിയിച്ചു. മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ക്ക് കൊവിഡില്ലെന്ന പരിശോധനാഫലം വന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കളെത്തിയപ്പോഴാണ് കാണാനില്ലെന്ന മറുപടി ലഭിച്ചത്.
    You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]
    എന്നാൽ മൃതദേഹം കൊണ്ടുവന്നപ്പോള്‍ പോലിസ് തിരിച്ചറിയല്‍ ടാഗ് അണിയിച്ചിരുന്നില്ലെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മൃതദേഹം കൈമാറിയതിനാലാണ് വീഴ്ചയുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുംബൈ പൊലിസ് അറിയിച്ചു.
    Published by:user_49
    First published: