Indian Railway | 35 രൂപക്കായി അഞ്ച് വര്‍ഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നല്കി ഇന്ത്യൻ റെയില്‍വേ
Indian Railway | 35 രൂപക്കായി അഞ്ച് വര്‍ഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നല്കി ഇന്ത്യൻ റെയില്‍വേ
തന്റെ പണം തിരികെ ലഭിച്ചതിനൊപ്പം തന്നെ അര്‍ഹതപ്പെട്ട മൂന്ന് ലക്ഷം ആളുകള്‍ക്ക് കൂടി റെയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ പണം ലഭിച്ചെന്ന് ഇയാൾ വ്യക്തമാക്കി
സുജീത്ത് സ്വാമിയുടെ (sujeet swami) നീണ്ട അഞ്ച് വര്‍ഷത്തെ പോരാട്ടം ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്. നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് 35 രൂപ ഇന്ത്യന്‍ റെയില്‍വേ (Indian Railway) അദ്ദേഹത്തിന് തിരികെ നല്‍കിയിരിക്കുന്നത്. 50 വിവരാവകാശ (RTI) അപേക്ഷകളും നാല് സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കുള്ള ഒരു പിടി കത്തുകളുമായിരുന്നു സുജീത്ത് സ്വാമിയുടെ ആയുധം. തന്റെ പണം (money) തിരികെ ലഭിച്ചതിനൊപ്പം തന്നെ അര്‍ഹതപ്പെട്ട മൂന്ന് ലക്ഷം ആളുകള്‍ക്ക് കൂടി റെയില്‍ ടിക്കറ്റ് (ticket) ബുക്ക് ചെയ്ത ഇനത്തില്‍ പണം ലഭിച്ചെന്ന് സ്വാമി വ്യക്തമാക്കി.
2.98 ലക്ഷം ഐആര്‍സിടിസി (IRCTC) ഉപയോക്താക്കള്‍ക്കാണ് റെയില്‍വേ പണം തിരികെ നല്കാന് ഉത്തരവിട്ടത്. 2.43 കോടി രൂപയോളം വരും ഇത്. റയില്‍വേയില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എഞ്ചിനീയറായി ജോലി ചെയ്യുന്ന ആളാണ് 30 വയസ്സുകാരനായ സുജീത്ത് സ്വാമി. 50 ആര്‍ടിഐ അപേക്ഷകളും നിരവധി കത്തുകളുമാണ് നാല് സര്‍ക്കാര്‍ ഡിപ്പാര്‍മെന്റുകളിലായി 35 രൂപ തിരികെ ലഭിക്കാന്‍ ഇദ്ദേഹം നല്‍കിയത്. ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഈടാക്കിയ സര്‍വ്വീസ് ടാക്സായിരുന്നു ഈ 35 രൂപ. ജിഎസ്ടി നിലവില്‍ വരുന്നതിന് മുന്‍പായിരുന്നു ഇത്.
'ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് അഥവാ, ഐആര്‍സിടിസി നല്കിയ വിവരാവകാശ മറുപടിയില്‍ 2.98 ലക്ഷം ആളുകള്‍ക്ക് ഇതേ തരത്തില്‍ ഈടാക്കിയ നികുതിത്തുകയായ 35 രൂപ തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 2.43 കോടി രൂപയാണ് ഈ ഇനത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.' സുജീത്ത് സ്വാമി പറഞ്ഞു.
2017 ഏപ്രിലിലാണ് സ്വാമി ഡല്‍ഹിയിലേയ്ക്ക് 765 രൂപയുടെ ടിക്കറ്റ് എടുത്തത്. ജൂലൈ രണ്ടിന് ആയിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. ജിഎസ്ടി നിലവില്‍ വരുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമായിരുന്നു ഇത്. അതായത്, ജിഎസ്ടിയ്ക്ക് മുന്‍പ് തന്നെ സ്വാമി തന്റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തു. പക്ഷേ, 665 രൂപയായിരുന്നു ഇദ്ദേഹത്തിന് തിരികെ ലഭിച്ചത്. കാന്‍സല്‍ ചെയ്യുമ്പോള്‍ ഈടാക്കേണ്ട 65 രൂപയ്ക്ക് പകരം 100 രൂപ ഇദ്ദേഹത്തിന് നഷ്ടമായി. 35 രൂപ സര്‍വ്വീസ് നികുതി ഇനത്തില്‍ ഈടാക്കി എന്നായിരുന്നു ഇതിനുള്ള വിശദീകരണം. ഇക്കാര്യമാണ് അദ്ദേഹം വിവരാവകാശ രേഖകളുടെ പിന്‍ബലത്തോടെ ചോദ്യം ചെയ്തത്. 35 രൂപ തിരികെ ലഭിക്കാന്‍ വകുപ്പില്ല എന്നായിരുന്നു ആദ്യത്തെ വിവരാവകാശ രേഖയിലെ മറുപടി. ജിഎസ്ടിയ്ക്ക് മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റ് ജിഎസ്ടി വന്നതിന് ശേഷം കാന്‍സല്‍ ചെയ്യുമ്പോള്‍ പണം തിരികെ നല്‍കില്ല എന്നായിരുന്നു ഐആര്‍സിടിസിയുടെ വിശദീകരണം.
മറ്റൊരു വിവരാവകാശ മറുപടിയില്‍, 2017 ജൂലൈ 1ന് മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍വ്വീസ് ടാക്സ് ഈടേക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതായി പറഞ്ഞു. അതുകൊണ്ട്, 35 രൂപ തിരികെ ലഭിയ്ക്കും എന്നായിരുന്നു മറുപടി. പക്ഷേ 33 രൂപയാണ് സ്വാമിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. 2019 മെയ് 1ന് ആയിരുന്നു ഇത്. 35 രൂപയുടെ സേവന നികുതിയായ 2 രൂപ ഈടാക്കിക്കൊണ്ടായിരുന്നു ഇത്. പക്ഷേ ആ രണ്ട് രൂപ വിട്ട് കൊടുക്കാനും സുജീത്ത് സ്വാമി തയ്യാറല്ലായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് ആ തുകയും തിരികെ ലഭിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു അത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.