• HOME
  • »
  • NEWS
  • »
  • india
  • »
  • ബംഗാളിൽ കുടുങ്ങിയ 'ശങ്കർ' ചെറിയ മീനല്ല! കിട്ടിയത് 50000 രൂപ

ബംഗാളിൽ കുടുങ്ങിയ 'ശങ്കർ' ചെറിയ മീനല്ല! കിട്ടിയത് 50000 രൂപ

അസാമാന്യ വലിപ്പമുള്ള മത്സ്യം അൻപതിനായിരം രൂപയ്ക്കാണ് വിറ്റുപോയത്. റാണിഘട്ടില്‍ നിന്നുള്ള ഒരു മത്സ്യവ്യാപര കേന്ദ്രമാണ് ഇത്രയും തുക നൽകി മീൻ വാങ്ങിയത്

 Shankar fish

Shankar fish

  • Share this:
    ബംഗാളിൽ കുടുങ്ങിയ 'ശങ്കർ ചെറിയ മീനല്ല! കിട്ടിയത് 50000 രൂപകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒരു സംഘം മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ തിങ്കളാഴ്ച ചാകരയായിരുന്നു. എണ്ണൂറ് കിലോ ഭാരമുള്ള കൂറ്റൻ മത്സ്യമാണ് അന്നേ ദിവസം ഇവരുടെ വലയിൽ കുടുങ്ങിയത്. ഒഡീഷ-പശ്ചിമ ബംഗാൾ അതിർത്തിയിലെ തീരദേശമേഖലയായ ദിഗയിലാണ് തെരണ്ടി വർഗത്തിൽപ്പെട്ട കൂറ്റൻ മത്സ്യം തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. പ്രാദേശിക ഭാഷയിൽ 'ശങ്കർ' എന്നാണ് ഇതറിയപ്പെടുന്നത്.

    ദിഗയ്ക്ക് സമീപം ഉദയപുർ ബീച്ചിൽ നിന്നാണ് 800 കിലോയോളം തൂക്കം വരുന്ന മത്സ്യത്തെ ലഭിച്ചതെന്നാണ് പശ്ചിമ ബംഗാൾ യുണൈറ്റഡ് ഫിഷര്‍മാൻ അസോസിയേഷൻ ഡയറക്ടർ പിനാകി രഞ്ജൻ അറിയിച്ചത്. 'വലയിൽ കുരുങ്ങിയ മത്സ്യത്തെ ആദ്യം കണ്ട തൊഴിലാളികള്‍ക്ക് ഞെട്ടലാണുണ്ടായത്. അതിന്.. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മത്സ്യത്തിന് ആനയുടെ ചെവിയ്ക്ക് സമാനമായ രൂപമായിരുന്നു.. ഇത് പോലുള്ള മത്സ്യത്തെ നേരത്തെയും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ലഭിച്ചതിൽ ഏറ്റവും വലിപ്പമേറിയ മത്സ്യം ഇതായിരുന്നു'.. പിനാകി വ്യക്തമാക്കി.
    TRENDING:'മാഡം, പോസിറ്റീവ് ആണ്!' രോഗം ബാധിച്ച ഡോക്ടർ കോവിഡ് വാർഡിൽനിന്നും എഴുതുന്നു[NEWS]നൂറോളം കൊലപാതകങ്ങൾ; മൃതദേഹങ്ങൾ മുതലകൾക്ക് നൽകി; അന്വേഷണസംഘത്തെ ഞെട്ടിച്ച് പരമ്പര കൊലയാളിയായ ഡോക്ടർ[NEWS]UAE ആണവോര്‍ജ പ്ലാന്‍റ് നിർമ്മിക്കുന്ന ആദ്യ അറബ് രാജ്യം; ആദ്യ പ്ലാന്റ് അബുദാബിയില്‍ പ്രവർത്തനം ആരംഭിച്ചു[NEWS]

    അസാമാന്യ വലിപ്പമുള്ള മത്സ്യം അൻപതിനായിരം രൂപയ്ക്കാണ് വിറ്റുപോയത്. റാണിഘട്ടില്‍ നിന്നുള്ള ഒരു മത്സ്യവ്യാപര കേന്ദ്രമാണ് ഇത്രയും തുക നൽകി മീൻ വാങ്ങിയത്. ഇതിനിടെ അപൂർവ മീനിനെ കാണാൻ ധാരാളം ആളുകളും ഇതിനിടെ വിവരം അറിഞ്ഞ് എത്തിച്ചേര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നാണ് ഫിഷറീസ് അഡീഷണൽ ഡയറക്ടർ ചിത്തരഞ്ജൻ സാഹു അറിയിച്ചത്.. മത്സ്യത്തെ പിടിച്ചെന്ന് പറയുന്ന തൊഴിലാളികളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Asha Sulfiker
    First published: