ഇന്റർഫേസ് /വാർത്ത /India / 'ഉത്തര്‍പ്രദേശില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് നൂറോളം പേര്‍'; അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

'ഉത്തര്‍പ്രദേശില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് നൂറോളം പേര്‍'; അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Priyanka Gandhi

Priyanka Gandhi

ബുലന്ദ്ഷഹറിലെ അമ്പലത്തില്‍ രണ്ട് സന്യാസിമാര്‍ ഇന്ന് കൊല്ലപ്പെട്ടു

  • Share this:

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

'ഏപ്രില്‍ മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് നൂറോളം പേരാണ്. മൂന്നു ദിവസം മുമ്പാണ് ഇത്താഹ് പ്രദേശത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടനിലയില്‍ കണ്ടത്. ഇന്ന് ബുലന്ദ്ഷഹറിലെ അമ്പലത്തില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയം കലര്‍ത്താതെ വിശദമായി അന്വേഷിക്കണം. ഇത് സംസ്ഥാനത്തിന്‍റെ ചുമതലയാണ്', പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]

സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട് മുറൈ എന്ന രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് സന്യാസിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വാദം. എന്നാൽ കൊലപാതകത്തിന് പിന്നില്‍ മറ്റ് വര്‍ഗീയ വിഷയങ്ങളില്ലെന്നും പൊലീസ് പറയുന്നു.

First published:

Tags: Bjp, Congress, Priyanka Gandhi, Uttar Pradesh, Yogi Adityanath