രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ; റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
രണ്ടാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് കണക്ക് പുറത്തു വന്നിരിക്കുന്നത്.
news18
Updated: May 31, 2019, 8:39 PM IST

news18
- News18
- Last Updated: May 31, 2019, 8:39 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ 2017-18 സാമ്പത്തിക വര്‍ഷം 6.1 ശതമാനമാണെന്നു വ്യക്തമാക്കി സര്‍ക്കാര്‍. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് ജനുവരിയില്‍ ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്ക്.
രണ്ടാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് കണക്ക് പുറത്തു വന്നിരിക്കുന്നത്. പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണ്. ഗ്രാമീണ മേഖലയില്‍ ഇത് 5.3 ശതമാനമാണെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാര്ക്കിടയില് തൊഴിലില്ലായ്മ 6.2 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ ഇത് 5.7 ശതമാനവും. 1972 - 73 കാലത്തിന് ശേഷമുള്ള രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
Also Read കിസാന്‍ പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തും; വാഗ്ദാനം പാലിച്ച് ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം
രണ്ടാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് കണക്ക് പുറത്തു വന്നിരിക്കുന്നത്.
Also Read കിസാന്‍ പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തും; വാഗ്ദാനം പാലിച്ച് ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം