മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും തോറ്റു; ജാർഖണ്ഡിൽ വ്യക്തമായ ഭൂരിപക്ഷം നേടി മഹാസഖ്യം
മഹാസഖ്യത്തെ നയിക്കുന്ന ജെ എം എം 30 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 25 സീറ്റിൽ ഒതുങ്ങി. ജെ എം എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും.

Hemant-Soren
- News18 Malayalam
- Last Updated: December 23, 2019, 8:22 PM IST
റാഞ്ചി: ജാർഖണ്ഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മഹാസഖ്യം അധികാരത്തിൽ. ആകെയുള്ള 81 സീറ്റുകളിൽ 47 സീറ്റും കോൺഗ്രസ്-ജെ എം എം-ആർജെഡി സഖ്യം നേടി. മുഖ്യമന്ത്രി രഘുബർ ദാസിനും ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയ്ക്കും നാണംകെട്ട തോൽവി. മഹാസഖ്യത്തെ നയിക്കുന്ന ജെ എം എം 30 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 25 സീറ്റിൽ ഒതുങ്ങി. ജെ എം എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും.
ജാർഖണ്ഡിൽ അഞ്ചു വർഷത്തിന് ശേഷം അധികാരം പിടിച്ച് ഹേമന്ത് സോറൻ. മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി തുടർ ഭരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അപ്പാടെ പാളി. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരിൽ ചിലരും ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയും ദയനീയമായി പരാജയപ്പെട്ടു. ആദിവാസി മേഖലകൾ കൂട്ടത്തോടെ ബിജെപിയെ കൈവിട്ടു. ആദിവാസി, ഗ്രാമീണ മേഖലകളിൽ ജെ എം എം -കോൺഗ്രസ് -ആർജെഡി സഖ്യത്തിന് കിട്ടിയ അംഗീകാരം കേവല ഭൂരിപക്ഷം കടന്നുള്ള കുതിപ്പിന് തുണയായി. 43 സീറ്റുകളിൽ മാത്രം മത്സരിച്ച ജെ എംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രഘുബർ ദാസ് സർക്കാരിൽ മന്ത്രിയായിരുന്ന സരയൂ റോയാണ് മുഖ്യന്ത്രിയെ സിറ്റിംഗ് സീറ്റിൽ പരാജയപ്പെടുത്തിയത്. പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതോടെയാണ് സരയൂ റായ്, മുഖ്യമന്ത്രി അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലത്തിൽ ബിജെപി വിമതനായി പോരിന് ഇറങ്ങിയത്. ജെഎംഎം വർക്കിങ് പ്രസിഡന്റ് ഹേമന്ത് സോറൻ ദുംക, ബർഹേട്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചു. ജനവിധി അംഗീകരിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. പാർട്ടിയുടെ പരാജയം അല്ലെന്നും തന്റെ പരാജയമാണെന്നും രഘുബർദാസ് ന്യൂസ്18 നോട് പറഞ്ഞു.
ജാർഖണ്ഡിലെ ജനങ്ങൾക്കു നന്ദി അറിയുക്കന്നതായി ഹേമന്ത് സോറൻ പറഞ്ഞു. പൗരത്വ നിയമ ഭേഗതി കൊണ്ടുവന്നു ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ജനങ്ങൾ വികസനത്തിന് വേണ്ടി വോട്ടു ചെയ്തു. പൗരത്വ നിയമ ഭേഗതി, നോട്ട് നിരോധനം പോലെയാണെന്നും ജനങ്ങളെ പെരുവഴിയിലാക്കുമെന്നും ഹേമന്ത് സോറൻ പറഞ്ഞു. വിജയിച്ച സഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.
ജാർഖണ്ഡിൽ അഞ്ചു വർഷത്തിന് ശേഷം അധികാരം പിടിച്ച് ഹേമന്ത് സോറൻ. മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി തുടർ ഭരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അപ്പാടെ പാളി. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരിൽ ചിലരും ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയും ദയനീയമായി പരാജയപ്പെട്ടു. ആദിവാസി മേഖലകൾ കൂട്ടത്തോടെ ബിജെപിയെ കൈവിട്ടു. ആദിവാസി, ഗ്രാമീണ മേഖലകളിൽ ജെ എം എം -കോൺഗ്രസ് -ആർജെഡി സഖ്യത്തിന് കിട്ടിയ അംഗീകാരം കേവല ഭൂരിപക്ഷം കടന്നുള്ള കുതിപ്പിന് തുണയായി. 43 സീറ്റുകളിൽ മാത്രം മത്സരിച്ച ജെ എംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
ജാർഖണ്ഡിലെ ജനങ്ങൾക്കു നന്ദി അറിയുക്കന്നതായി ഹേമന്ത് സോറൻ പറഞ്ഞു. പൗരത്വ നിയമ ഭേഗതി കൊണ്ടുവന്നു ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ജനങ്ങൾ വികസനത്തിന് വേണ്ടി വോട്ടു ചെയ്തു. പൗരത്വ നിയമ ഭേഗതി, നോട്ട് നിരോധനം പോലെയാണെന്നും ജനങ്ങളെ പെരുവഴിയിലാക്കുമെന്നും ഹേമന്ത് സോറൻ പറഞ്ഞു. വിജയിച്ച സഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.