HOME /NEWS /India / CPM | ജിതേന്ദ്ര ചൗധരിക്ക് സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല

CPM | ജിതേന്ദ്ര ചൗധരിക്ക് സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല

ജിതേന്ദ്ര ചൗധരി

ജിതേന്ദ്ര ചൗധരി

സംസ്ഥാന സെക്രട്ടറിയായിരുന്ന ഗൗതം ദാസ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

  • Share this:

    ന്യൂഡല്‍ഹി: സിപിഐ(എം) ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 63കാരനായ ജിതേന്ദ്ര ചൗധരി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ലോക്‌സഭാംഗവുമാണ്. ത്രിപുരയില്‍ ദശരഥ് ദേബ്, മണിക് സര്‍ക്കാര്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് ദേശീയ കണ്‍വീനറും അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമാണ്.

    സംസ്ഥാന സെക്രട്ടറിയായിരുന്ന ഗൗതം ദാസ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

    Charanjit Singh Channi | ക്യാപ്റ്റനു പിന്‍ഗാമിയായി ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും; സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി

    പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദലിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തു. ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

    ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. നിലവില്‍ സംസ്ഥാനത്തെ ടെക്നിക്കല്‍ വിദ്യാഭ്യാസമന്ത്രിയായ ചരണ്‍ജിത് സിംഗ് പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദലിതനാണ്.

    ജയില്‍, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുഖ്ജിന്ദര്‍ സിങ് റണ്‍ധവയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ചരണ്‍ജിത് സിങ് ഗവര്‍ണര്‍ ബല്‍വരിലാല്‍ പുരോഹിതിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി.

    അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.

    എ ഐ സി സി സമീപകാലത്ത് പഞ്ചാബില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി വിവിധ ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേകളിലും സമാനമായ കണ്ടെത്തലാണുണ്ടായത്. ഇതോടുകൂടിയാണ് അമരീന്ദറിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

    കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ നേരത്തെ ടെലിഫോണില്‍ ആശയവിനിമയം നടത്തിയതിന് ശേഷമാണ് അമരീന്ദര്‍ രാജി പ്രഖ്യാപിച്ചത്. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

    First published:

    Tags: Cpm, Tripura