നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും
Karnataka Assembly Election 2023 Schedule LIVE Updates: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ 13ന്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
കർണാടകത്തിൽ നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍.
കൂടുതൽ വായിക്കുക ...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ വയനാടിന്റെ കാര്യം കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല
കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയ് 10ന് വോട്ടെണ്ണൽ. 13ന് വോട്ടെണ്ണും
Karnataka Assembly Election 2023: 1300ൽ അധികം പോളിങ് സ്റ്റേഷനുകൾ സ്ത്രീകൾ മാത്രമാകും നിയന്ത്രിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
Karnataka Assembly Election 2023: കർണാടകത്തിൽ 58,000 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതില്‍ 28,866 എണ്ണം നഗരപ്രദേശങ്ങളിലാണ്
സംസ്ഥാനത്ത് ആകെയുള്ള ട്രാൻസ് ജെൻഡേഴ്സ് 42,756പേരാണ്. ഇതിൽ 41,000 പേർ വോട്ടർപട്ടികയിൽ പേരുചേർത്തു
ശാരീരിക പരിതമിതി ഉള്ളവർക്കും 80 വയസ് കഴിഞ്ഞ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം
കർണാടകത്തിൽ 12.15 ലക്ഷം വോട്ടർമാർ 80 വയസ് കഴിഞ്ഞവർക്ക്. ഇവർക്ക് വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാം
കര്‍ണാടകത്തിലെ ആകെ വോട്ടർമാരില്‍ 2.59 കോടി പേർ വനിതകൾ
കർണാടകത്തിൽ പുതിയ വോട്ടർമാർ 9.17 ലക്ഷം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കർണാകട നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. ആകെ 5.21 കോടി വോട്ടർമാർ
ജനങ്ങൾക്ക് നോട്ടുകൾ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ മുഖ്യമന്ത്രി ബൊമ്മൈ. ജനങ്ങൾ യാചകരാണെന്നാണ് അവർ കരുതുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
കർണാടകയിൽ 2018 ൽ ഒറ്റ ഘട്ടമായാണ് തീരഞ്ഞെടുപ്പ് നടന്നത്. ആ വർഷം മാർച്ച് 27നായിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മെയ് 12നായിരുന്നു. മെയ് 15ന് ഫലം പ്രഖ്യാപിച്ചു. 224 സീറ്റുകളുള്ള കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ 72 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ഭാരതീയ ജനതാ പാർട്ടി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 80 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളും നേടി.