Karnataka Live: വിശ്വാസം നേടി യെദിയുരപ്പ; സ്പീക്കർ കെ. ആർ രമേഷ് കുമാർ രാജിവെച്ചു

വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് - ജെ ഡി എസ് സർക്കാർ നിലം പൊത്തിയതിനെ തുടർന്ന് സ്പീക്കർ കെ ആർ രമേഷ് കുമാർ വിമതരായ മുഴുവൻ എം എൽ എമാരെയും അയോഗ്യരാക്കിയിരുന്നു.

  • News18
  • | July 29, 2019, 13:37 IST
    facebookTwitterLinkedin
    LAST UPDATED 4 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    12:33 (IST)

    കർണാടക സ്പീക്കർ കെ ആർ  രമേഷ് കുമാർ രാജിവെച്ചു.

    12:27 (IST)

    സുതാര്യമായ ഭരണത്തിലൂടെ വിശ്വാസം മുറുകെ പിടിക്കുമെന്ന് യെദിയുരപ്പ.

    11:50 (IST)

    വിശ്വാസം നേടി യെദിയൂരപ്പ: കർണാടകയിൽ വിശ്വാസ വോട്ട് നേടി ബി എസ് യെദിയുരപ്പ

    11:32 (IST)

    പ്രതിപക്ഷം സഹകരിക്കണമെന്ന് യെദിയുരപ്പ

    11:32 (IST)

    യെദിയൂരപ്പ സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു

    11:27 (IST)

    മറക്കുന്നതിലും പൊറുക്കുന്നതിലും വിശ്വസിക്കുന്നുവെന്ന് യെദിയുരപ്പ.


    11:17 (IST)

    കർണാടകയിൽ നിയമസഭ നടപടികൾ ആരംഭിച്ചു


    11:14 (IST)

    അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലേക്ക്. കോൺഗ്രസ് വിമതരായ രമേഷ് ജരാകിഹോളി, മഹേഷ് കുമാതള്ളി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

    20:52 (IST)

    രാജി സ്വീകരിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത്


    ബംഗളൂരു: കർണാടക നിയമസഭയിൽ യെദിയുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് സഭയിൽ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭ ചേർന്നതിന് പിന്നാലെ മുഖ്യമന്ത്രി യെദിയുരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. യെദിയുരപ്പ വിശ്വാസം നേടിയതിനു പിന്നാലെ സ്പീക്കർ രമേഷ് കുമാർ രാജിവെച്ചു.

    17 വിമത എംഎൽമാർ അയോഗ്യരായതോടെ 224 അംഗ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങിയിരുന്നു. വിശ്വാസം തെളിയാക്കാൻ ബിജെപിക്കു വേണ്ടത് 104 എംഎൽഎമാരുടെ പിന്തുണയാണ്. ഒരു സ്വതന്ത്രന്‍ ഉൾപ്പെടെ  106 പേരാണ് ഇപ്പോൾ ബിജെപിയെ പിന്തുണയ്ക്കുന്നത്. നോമിനേറ്റഡ് അംഗം ഉൾപ്പെടെ കോൺഗ്രസ്– ദൾ പക്ഷത്തുള്ളത് 99 പേരാണ്.